മുംബൈ: കാളീദേവീ ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന മതമൗലികവാദ വിവാദങ്ങളിൽ ശക്തമായ വിയോജിപ്പുമായി എഴുത്തുകാരൻ അമീഷ് ത്രിപാഠി. ഇവിടെ ചില മതങ്ങൾ വല്ലാതെ അവഹേളിക്കപ്പെടുമ്പോൾ മറ്റ് ചിലതിന് അനാവശ്യ ബഹുമാനവും പരിരക്ഷയും ലഭിക്കുന്നതിൽ ഏറെ വിഷമം തോന്നുവെന്നാണ് അമീഷ് ത്രിപാഠിയുടെ വിമർശനം. ഇതിഹാസ ദൈവീക അവതാരങ്ങളെ കേന്ദ്രീകരിച്ചുള്ള നോവലുകളിലൂടെ പ്രസിദ്ധനായ വ്യക്തിയാണ് അമീഷ്.
പാശ്ചാത്യ ലോകത്ത് ക്രൈസ്തവ മതം വല്ലാതെ ആക്രമിക്കപ്പെടുന്നുണ്ട്. ഇവിടെ ഇന്ത്യയിൽ ഹിന്ദുമതത്തിന് നേരെയാണ് ആക്രമണം നടക്കുന്നത്. ഈ ഏകപക്ഷീയത അവസാനി ക്കപ്പെടണം. ഈ നാടിന്റെ പാരമ്പര്യവും സംസ്‌കാരവും തീർച്ചയായും ബഹുമാനിക്ക പ്പെടുകയും സംരക്ഷിക്കപ്പെടുക തന്നെ വേണം. അവതാരങ്ങളേയും ഈശ്വരന്മാരേയും ആരും നിന്ദിക്കേണ്ട ഒരു ആവശ്യവുമില്ല. അത് അനുവദിക്കാനും പാടില്ല. ഇവിടെ ഭഗവദ്ഗീതയെ മുൻനിർത്തി ആധുനിക ലോകത്തെ ജാതിവ്യവസ്ഥയെ ആർക്കും വിമർശിക്കാം. ഇസ്ലാമിലെ സ്ത്രീവിരുദ്ധ നിലപാടുകളെ ഖദീജാ ബീഗത്തിനെ ഉദാഹരിച്ച് വിമർശിക്കാം. കുട്ടികൾക്ക് നേരെയുള്ള ക്രൈസ്തവ സഭയിലെ അതിക്രമങ്ങളെ ക്രിസ്തുദേവനെ ഉദ്ധരിച്ചുകൊണ്ട് വിമർശിക്കാം. ഇത്തരം മാതൃകാപരമായ വിമർശനങ്ങളാണ് നടക്കേണ്ടതെന്നും അമീഷ് പറഞ്ഞു.
കാനഡയിൽ ഇറക്കിയ ഒരു പോസ്റ്റർ ഹൈന്ദവ ദേവതയാണ് മഹാകാളിയെ വികൃതമായി ചിത്രീകരിച്ചുകൊണ്ടുള്ളതാണ്. തൃണമൂൽ നേതാവ് മഹുവാ മോയിത്രയുടെ പരാമർശങ്ങളെ ചൂണ്ടിക്കാട്ടിയാണ് അമീഷ് ഹിന്ദുദേവതകളെ അധിക്ഷേപിക്കുന്നതിനെ വിമർശിച്ചത്.
‘ എന്നെ സംബന്ധിച്ച് കാളി ഇറച്ചി കഴിക്കുന്ന മദ്യം സ്വീകരിക്കുന്ന ദേവതയാണ്. നിങ്ങളുടെ ദേവത എങ്ങനെ ആയിരിക്കണമെന്ന് സങ്കൽപ്പിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. ചില സ്ഥലങ്ങളിൽ ദൈവങ്ങൾക്ക് വിസ്‌കി കൊടുക്കാറുണ്ട്. മറ്റ് ചില സ്ഥലങ്ങളിൽ അത് ദൈവനിന്ദയായിരിക്കും’ മഹുവ മൊയ്ത്രയുടെ ഹൈന്ദവ അവഹേളനത്തിനെതിരെ പശ്ചിമബംഗാളിലും തൃണമൂലിലും വരെ കടുത്ത അതൃപ്തി പുകയുകയാണ്. ഇതിനിടെ ഇസ്ലാമിക മതമൗലിക സംഘടനകൾ മഹുവയെ പിന്തുണച്ച് രംഗത്തുവന്നതിന് പിന്നാലെയാണ് ആഗോള തലത്തിൽ പ്രസിദ്ധനായ അമീഷ് ത്രിപാഠി കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.
Comments