ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ആറുവയസുകാരനായ ഹിന്ദുബാലനെ നിർബന്ധിത സുന്നത്തിനിരയാക്കിയതായി പരാതി. കുട്ടിയുടെ മാതാപിതാക്കൾ അയൽവാസിയായ മൻസൂർ ഖാനെതിരെ പരാതി നൽകി. ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുക എന്ന ദുരുദ്ദേശത്തോടെയാണ് കുട്ടിയോട് ഈ ക്രൂരത കാണിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു.
എന്നാൽ പരാതി സ്വീകരിച്ച പോലീസ് മൻസൂൻ ഖാനെതിരെ കേസെടുക്കുന്നതിന് പകരം ഇയാളുടെ 8 വയസുള്ള മകനെതിരെ കേസെടുത്തു. ഐപിസി സെക്ഷൻ 324 പ്രകാരമാണ് കേസ്. ഹീനകൃത്യത്തെ കുട്ടികൾക്കിടയിലുള്ള നിസ്സാരമായ വഴക്കാക്കി ചിത്രീകരിക്കാനാണ് 8 വയസുള്ള പ്രതിയുടെ മകനെതിരെ കേസെടുത്തതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ മാർച്ച് 22 നാണ് സംഭവം. ജോലിക്കുപോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ മകനെ കാണാനില്ലെന്ന് മനസ്സിലായി തിരച്ചിൽ നടത്തിയപ്പോൾ വീടിന് സമീപത്ത് ഒളിച്ചിരിക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തി. കാര്യമന്വേഷിച്ചപ്പോൾ കുട്ടി ഒന്നും മിണ്ടിയില്ല. തുടർന്ന് പരിശോധന നടത്തിയപ്പോൾ കുട്ടിയുടെ സ്വകാര്യഭാഗത്ത് നിന്നും ചോരയൊലിക്കുന്നതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു.
പീന്നീട് തന്നെ 8 വയസുകാരനായ സുഹൃത്തും പിതാവും ചേർന്ന് ശുചിമുറിയിൽ വെച്ച് മുറിവേൽപ്പിക്കുകയായിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം പോലീസിന് പരാതി നൽകിയത്. പ്രതിയെ രക്ഷിക്കാനുള്ള പോലീസ് നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കുടുംബം.
Comments