ഇപ്പോൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ എന്ന് പറയേണ്ടി വന്നിരിക്കുകയാണ് മുൻ മന്ത്രി സജി ചെറിയാന്. ഭരണഘടനാ വിരുദ്ധ പ്രസംഗവും അത് വരുത്തി വച്ച പൊല്ലാപ്പും ഒക്കെ ഒരു വശത്ത് കൂടി നടക്കുമ്പോൾ അടുത്ത വില്ലനായി എത്തിയിരിക്കുയാണ് ഹെൽമെറ്റ്. മന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം ചെങ്ങന്നൂർ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ എംഎൽഎ സ്കൂട്ടറിൽ പുറത്ത് പോകുന്നതിന്റെ ചിത്രം ഒരു ദിനപത്രത്തിൽ വന്നിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു ഷോൺ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇരു ചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് ധരിക്കണം എന്നാണ് നിയമം .എന്നാൽ ഹെൽമെറ്റ് ഇല്ലാതെയുള്ള മന്ത്രിയുടെ ഈ യാത്ര ചോദ്യം ചെയ്തിരിക്കുകയാണ് പിസി ജോർജിന്റെ മകൻ ഷോൺ ജോർജ്. തന്റെ ഫേസ്ബുക്കിലൂടെ ദിനപത്രത്തിൽ വന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംഎൽഎ ക്കെതിരെ ഷോൺ പ്രതികരിച്ചിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ
ഹെൽമെറ്റ് എവിടെ സഖാവേ ……
Motor vehicle act sec 194(d) …..
500 പെറ്റി അടച്ചേ മതിയാവൂ ……
അല്ലെങ്കിൽ ……ശേഷം കോടതിയിൽ
ഒന്ന് ഒഴിയുമ്പോൾ ഒന്നൊന്നായി സജി ചെറിയാനെ വിടാതെ പിടിച്ചിരിക്കുയാണ് വിവാദങ്ങൾ. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ തനിക്ക് നാക്കുളുക്കിയതാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി ഇനി ഹെൽമെറ്റിന്റെ കാര്യത്തിൽ എന്ത് പറയുമെന്ന് കണ്ട് തന്നെ അറിയണം.
Comments