ലക്നൗ: മൊറാദാബാദിൽ കോടികളുടെ ശത്രു സ്വത്തുക്കൾ അനധികൃതമായി കൈവശംവെച്ച് മുസ്ലീങ്ങൾ. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള 500 കോടി രൂപയോളം വിലമതിക്കുന്ന ശത്രു സ്വത്തുക്കൾ ആണ് മുസ്ലീങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്നത്.
വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് പോയവരുടെ സ്വത്തുക്കളാണ് ശത്രു സ്വത്തുക്കൾ. ഇത്തരം സ്വത്തുക്കളുടെയും, ഭൂമിയുടെയും അവകാശം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. ഇത് വകവയ്ക്കാതെയാണ് മുസ്ലീങ്ങൾ വ്യാപകമായി സ്വത്തുക്കൾ കൈവശപ്പെടുത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മൊറാദാബാദ് ജില്ലാ ഭരണകൂടം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്ലാർക്കുമാരായ റിയാസ് അഹമ്മദ്, ഫറാജ് എന്നിവരാണ് തട്ടിപ്പിന് പിന്നിൽ എന്ന് വ്യക്തമായിട്ടുണ്ട്. 25 കോടി രൂപയുടെ സ്വത്തുക്കൾക്കൾ ആണ് ഇരുവരും ചേർന്ന് മുഹമ്മദ് ഷമീം എന്നയാൾക്ക് വ്യാജ രേഖ ചമച്ച് നൽകി കെെവശപ്പെടുത്താൻ സഹായിച്ചിരിക്കുന്നത്. സമാന രീതിയിൽ വ്യാജ രേഖകൾ ചമച്ചാണ് മറ്റുള്ളവരും സ്വത്തുക്കൾ സ്വന്തമാക്കിയിരിക്കുന്നത്.
രാംപൂർ, ഡെറാഡൂൺ, നൈനിറ്റാൾ എന്നിവടങ്ങളിൽ സമാനമായ രീതിയിൽ സ്വത്തുക്കൾ മുസ്ലീങ്ങൾ കയ്യേറിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൊറാദാബാദിലും കയ്യേറ്റവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്.
Comments