ടെഹ്റാൻ: ബ്രിട്ടനെതിരെ തുറന്ന യുദ്ധത്തിന് ഇറാൻ. തങ്ങളുടെ രാജ്യത്തിന്റെ ഭരണകൂട രഹസ്യങ്ങൾ ചോർത്തിയെന്ന പേരിൽ ബ്രിട്ടീഷ് ഉപസ്ഥാനപതിയേയും നിരവധി ഉദ്യോഗസ്ഥരേയും ടെഹ്റാൻ ഭരണകൂടം അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് എംബസി ഉപ മേധാവി ഗൈൽസ് വിറ്റേക്കറിനെയാണ് ഇറാൻ തടവിലാക്കിയത്. ഇദ്ദേഹത്തിനൊപ്പം മറ്റ് ചില ഉദ്യോഗസ്ഥരേയും വിവിധ കോളേജുകളിൽ പഠിക്കുന്ന അദ്ധ്യാപകരേയും പിടികൂടി യതായാണ് വിവരം.
ഇറാന്റെ പ്രതിരോധ പരീക്ഷണങ്ങൾ നടക്കുന്ന സ്ഥലങ്ങൾ രഹസ്യമായി സന്ദർശിച്ചെന്നും അവിടത്തെ മണ്ണ് പരിശോധിച്ചെന്നുമാണ് ഒരു പരാതി. മിസൈലുകൾ പരീക്ഷിക്കുന്ന കേന്ദ്രങ്ങളിലെ രഹസ്യങ്ങൾ ചോർത്തിയെന്നും ഇറാൻ രഹസ്യാന്വേഷണ സംഘമായ റവ ല്യൂഷണറി ഗാർഡ് കോർ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇറാന്റെ സൈന്യം മിസൈൽ പരീക്ഷണം നടക്കുന്നിടത്ത് ഗൈൽസ് നിൽക്കുന്ന വീഡിയോ ചിത്രങ്ങളാണ് തെളിവായി നിരത്തുന്നത്. ബ്രിട്ടന്റെ നയതന്ത്ര ഉദ്യോഗസ്ഥർ ഇറാന്റെ സൈനിക നടപടികളെക്കുറിച്ച് പ്രത്യേകം റിപ്പോർട്ടുകൾ തയ്യാറാക്കി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയെ ഏൽപ്പിച്ചെന്നുമാണ് മറ്റൊരു ആരോപണം.
Comments