കൊച്ചി: നടിയെ ആക്രമിച്ച അതിജീവതയുടെ ഹർജി ജൂലൈ 13ന് പരിഗണിക്കും. നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം സർക്കാർ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. ദിലീപിന്റെ അഭിഭാഷകരെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്ന് അതിജീവിത ആരോപിക്കുന്നു.
സംഭവത്തിൽ തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ചു കുറ്റപത്രം നൽകാൻ നീക്കമുണ്ടെന്ന് അതിജീവിത കോടതിയിൽ പറയുന്നു. അതിനാൽ അന്വേഷണത്തിന് മേൽ ഹൈക്കോടതി നോട്ടം വഹിക്കണമെന്ന് കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. മെമ്മറി കാർഡ് ഫൊറൻസിക് പുനപരിശോധനയ്‌ക്ക് അനുമതി നൽകണമെന്ന സർക്കാരിന്റെ ആവശ്യം മറ്റൊരു ഹർജിയിൽ കോടതി അനുവധിച്ചിരുന്നു.
Comments