ന്യൂഡൽഹി: പ്രകൃതിദത്ത കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനായി നടത്തുന്ന കോൺക്ലേവ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഗുജറാത്തിലെ സൂറത്തിൽ നടക്കുന്ന പരിപാടിയിൽ ഓൺലൈനായാകും പ്രധാനമന്ത്രി പങ്കെടുക്കുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രതന്ദും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും കോൺക്ലേവിൽ പങ്കെടുക്കും. ആയിരത്തോളം കർഷകർ കോൺക്ലേവിൽ പങ്കെടുക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കർഷക സംഘങ്ങൾ, ജനപ്രതിനിധികൾ, സഹകരണ സ്ഥാപനങ്ങൾ, അഗ്രികൾച്ചർ കാർഷിക ഉൽപന്ന വിപണന സമിതി( എപിഎംസി) തുടങ്ങിയവ വഴി കർഷകർക്ക് ജൈവകൃഷിയിലേക്ക് നീങ്ങാൻ അവസരം നൽകുന്നു. ഇതിനായി ജില്ലാഭരണക്കൂടം ആലോചനകൾ നടത്തി. ഗ്രാമപഞ്ചായത്തുകൾ വഴി 75 വീതം കർഷകരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി. 90 ക്ലസ്റ്ററുകളിലായി ജില്ലയിലാകെ 41,00 പേർക്കാണ് പരിശീലനം നൽകിയത്.
കഴിഞ്ഞ മാർച്ചിൽ ആസാദി കാ അമൃത് മഹോത്സനിന്റെ ഭാഗമായി പ്രധാനമന്ത്രി ഗുജറാത്തിൽ പഞ്ചായത്ത് മഹാസമ്മേളനം നടത്തിയിരുന്നു. ഓരോ വില്ലേജുകളിലെയും 75 വീതം കർഷകർ എങ്കിലും പുതിയ രീതിയിലുള്ള ജൈവകൃഷിയിലേക്ക് തിരിയണമെന്ന് ഉപദേശിച്ചിരുന്നു.
Comments