പാലക്കാട്: ആളെക്കൊല്ലി കാട്ടാനയെ പിടികൂടാനാവാതെ വലഞ്ഞ് വനം വകുപ്പ്. കാട്ടാനയെ മെരുക്കാനെത്തിച്ച കുങ്കിയാന കൊമ്പനുമായി സൗഹൃദത്തിലായതാണ് നിലവിലെ പ്രശ്നം. പാലക്കാടാണ് സംഭവം.
പാലക്കാട് ഒടുവങ്ങാട് റബർ എസ്റ്റേറ്റിൽ ടാപ്പിംഗിനിടെ ഷാജിയെന്ന കർഷകൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് വനപാലകർ ആനയെ പിടികൂടാൻ തീരുമാനിച്ചത്. ആളെക്കൊല്ലി കാട്ടാനയെ പിടികൂടാൻ കോട്ടൂർ ആന സങ്കേതത്തിൽ നിന്ന് അഗസ്ത്യൻ എന്ന കുങ്കിയാനയെ എത്തിച്ചു.
എന്നാൽ കാട്ടാനയുടെ അടുത്തെത്തിയപ്പോൾ അഗസ്ത്യന്റെ മട്ട് മാറി. കാട്ടാനയുമായി കുങ്കിയാന സൗഹൃദത്തിലായി.
ഇപ്പോൾ അഗസ്ത്യന് വേണ്ടി വനംവകുപ്പ് നൽകുന്ന ഭക്ഷണമാണ് കാട്ടാന പലപ്പോഴും വന്ന് കഴിക്കുന്നത്. രാത്രിയും പകലുമടക്കം സ്ഥിരമായി കുങ്കിയാനയെ കാണാൻ കാട്ടാന എത്തുന്നുണ്ട്.
Comments