വാഷിംഗ്ടൺ: ശ്രീലങ്കയിലെ ഭരണക്രമത്തിലെ അസ്ഥിരത ഇല്ലാതാക്കാൻ ഇടപെടാൻ ഒരുങ്ങി അമേരിക്ക. നിലവിലെ ഭരണകൂടത്തിനെ പുന:സ്ഥാപിക്കുന്നതിലും ദീർഘകാലം ശ്രീലങ്ക യിൽ നടപ്പാക്കേണ്ട സാമ്പത്തിക ഭരണ നയങ്ങളും സമർപ്പിക്കാനാണ് അമേരിക്ക നിർദ്ദേശിച്ചി രിക്കുന്നത്. ശ്രീലങ്കയിലെ കലാപത്തിനെ തുടർന്ന പ്രസിഡന്റ് ഗൊതബയ രജപക്സെ രക്ഷപെട്ടതും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവെച്ചതിനും ശേഷമുള്ള ഭരണകൂട നയം വ്യക്തമാക്കണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
ശ്രീലങ്കയിൽ നടക്കുന്ന കലാപത്തെ അപലപിച്ച വാഷിംഗ്ടൺ, സർവ്വകക്ഷി സമന്വയത്തോടെ രൂപീകരിച്ച ഭരണകൂടത്തിന്റെ നിലവിലെ നയം എന്താണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ശ്രീലങ്കയിൽ വേണ്ടത് സുസ്ഥിരമായ സാമ്പത്തിക ഭദ്രതയാണെന്നും അതിനായി എന്താണ് നയമെന്നും വ്യക്തമാക്കണം. രാജ്യത്ത് ഇന്ധനവും വൈദ്യുതിയും ഭക്ഷണവും ഇല്ലാതാകുന്ന തരത്തിലേയ്ക്ക് പോയ നയവൈകല്യങ്ങളും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീലങ്കയിലെ ഭരണകേന്ദ്രത്തിന് നേരെ ഇത്രയധികം ജനങ്ങൾ ഒരുമിച്ച് കൂടി എത്തുമ്പോൾ അത് നിയന്ത്രിക്കാതിരിക്കാൻ കാരണമെന്തെന്ന് വ്യക്തമാക്കാനും അമേരിക്ക ആവശ്യപ്പെട്ടിരിക്കുകയാണ്. ചൈന ശ്രീലങ്കയുടെ മേൽ ഏതു തരം അധീശത്വമാണ് ഭരണസംവിധാനത്തിലൂടെ നേടിയിരിക്കുന്നതെന്നത് വെളിവാക്കേണ്ട അവസ്ഥയിലാണ് ശ്രീലങ്ക നിലവിലുള്ളത്. ശ്രീലങ്ക നിലവിൽ നടപ്പാക്കുന്ന സാമ്പത്തിക നയത്തെക്കുറിച്ച് അന്താരാഷ്ട്ര നാണ്യ നിധി അധികൃതരും ശ്രീലങ്കയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Comments