കൊച്ചി : കൊച്ചി കലൂരിൽ നടുറോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കൊച്ചി തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ആണ് മരിച്ചത്. സുഹൃത്തിനെ വെട്ടിയശേഷമാണ് ക്രിസ്റ്റഫർ കഴുത്തിലും കൈയ്യിലും സ്വയം മുറിവേൽപ്പിച്ചത് എന്ന് പോലീസ് അറിയിച്ചു. കഴുത്തറുത്ത് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്രിസ്റ്റഫറിന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ എറണാകുളം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം നടത്താനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. ചികിത്സയിൽ കഴിയുന്ന യുവാവിന്റെ മൊഴിയെടുത്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നാണ് പോലീസ് പറയുന്നത്. കഴുത്തിന് പരിക്കേറ്റ യുവാവ്ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്‌ക്ക് മൊഴിയെടുക്കാനാണ് തീരുമാനം
ഇന്നലെ വൈകീട്ടോടെ കലൂർ ദേശാഭിമാനി ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. ജംഗ്ഷനിലെ ഫുട്പാത്തിന്റെ സമീപം യുവാവ് ഇരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. തുടർന്ന് യുവാവ് സ്വന്തം കൈമുറിയ്‌ക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് കഴുത്ത് മുറിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
റോഡിൽകുഴഞ്ഞുവീണ യുവാവിനെ ആളുകൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments