കൊച്ചി: എയർ അറേബ്യ ജി 9-426 വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കിയ സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് എയർ അറേബ്യ വിമാനത്തിന് എഞ്ചിൻ തകരാർ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസം ചിറ്റഗോയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രയ്ക്കിടെ എയർ അറേബ്യ എഞ്ചിൻ തകരാറിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കിയിരുന്നു. തുടരെ എഞ്ചിൻ തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതോടെയാണ് ഡിസിജിഐ അന്വേഷണം ആരംഭിച്ചത്.
എയർ അറേബ്യ ജി9- 426 വിമാനമാണ് ഹൈഡ്രോളിക് തകരാറിനെ തുടർന്ന് ഇന്ന് നെടുമ്പാശേരിയിൽ അടിയന്തരമായി ഇറക്കിയത് ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം 07.13ന് ലാൻഡ് ചെയ്യാനിരിക്കുകയായിരുന്നു. അതിനിടയിലാണ് യന്ത്ര തകരാർ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് 06.41ന് കൊച്ചി വിമാനത്താവളത്തിൽ എമർജൻസിലാൻഡിങ്ങിന്റെ ഭാഗമായുള്ള അടിയന്തര സാഹചര്യം നേരിടാനുള്ള പ്രഖ്യാപനം നടത്തി. 07.29തോടെ റൺവേ ഒമ്പതിൽ വിമാനം സുരക്ഷിതമായിറക്കുകയായിരുന്നു. ഒരു മണിക്കൂർ 50 മിനിറ്റുകൾക്ക് ശേഷമാണ് വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീക്കിയത്.
Comments