സിംഗപ്പൂർ: ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബായ രജപക്സെ 15 ദിവസത്തിനകം സിംഗപ്പൂർ വിടുമെന്ന് സൂചന. കടുത്ത ജനകീയ പ്രക്ഷോഭത്തെ തുടർന്ന് മാലിദ്വീപിൽ നിന്ന് സിംഗപ്പൂരി ലേയ്ക്ക് എത്തിയ മുൻ ശ്രീലങ്കൻ ഭരണാധികാരിക്ക് സ്ഥിരമായി രാഷ്ട്രീയ അഭയം നൽകാനാകില്ലെന്ന നയം സിംഗപ്പൂർ രണ്ടാമതും ആവർത്തിച്ചിരിക്കുകയാണ്. സിംഗപ്പൂരിൽ നിന്ന് ഗോതബായ ഏത് രാജ്യത്തേയ്ക്കാവും കടക്കുക എന്ന് രഹസ്യമായി വച്ചിരിക്കുകയാണ്.
ഒരു സ്വകാര്യ സന്ദർശനം എന്ന തരത്തിലാണ് ഗോതബായ രാജ്യത്തേയ്ക്ക് എത്താൻ അനുമതി വാങ്ങിയതെന്നും രാഷ്ട്രീയ അഭയം അഭ്യർത്ഥിച്ചില്ലെന്നുമാണ് സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ലോകത്തിന്റെ വിവിധ ഏഷ്യൻ മേഖലകളിലുള്ള ശ്രീലങ്കൻ സമൂഹത്തിന്റെ ശത്രുത വാങ്ങേണ്ടെന്ന നിലപാടാണ് സിംഗപ്പൂർ എടുക്കുന്നത്. ഒപ്പം സാമ്പത്തികമായി യാതൊരു സ്ഥിരതയുമില്ലാത്ത ഭരണകൂടമായി ശ്രീലങ്ക മാറിയതോടെ നയതന്ത്രപരമായ സൗഹൃദത്തിനും സിംഗപ്പൂരിന് താൽപ്പര്യമില്ല. ചൈനയുടെ നയതന്ത്രവും സിംഗപ്പൂർ ഒരു ഭീഷണിയായിട്ടാണ് കണക്കാക്കുന്നത്.
ശ്രീലങ്കയിൽ അഴിമതിയിലൂടെ വൻതോതിലുള്ള വിദേശ നിക്ഷേപമാണ് രജപക്സെ കുടുംബം നടത്തിയത്. വിദേശത്ത് ഏതൊക്കെ രാജ്യങ്ങളിലാണ് ഇവർ നിക്ഷേപിച്ചിരി ക്കുന്നത് എന്നത് വ്യക്തമല്ല. അതേ സമയം ചൈനയുമായി നല്ല ബന്ധമുണ്ടായിരുന്ന രജപക്സെ കുടുംബത്തെ ഭരണം നഷ്ട്പ്പെട്ടതിനാൽ ബീജിംഗ് സഹായിക്കുമോ എന്നതും സംശയത്തിലാണ്. ഇതിനിടെ പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രജപക്സയോടും മറ്റ് രജപക്സെ കുടുംബാംഗങ്ങളോടും ഒരു കാരണവശാലും രാജ്യം വിടരുതെന്ന കർശന നിർദ്ദേശമാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്.
Comments