ശ്രീനഗർ : അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചു ജമ്മു കാശ്മീർ പോലീസ് . ഇന്ത്യൻ വ്യോമ അതിർത്തി പ്രദേശങ്ങളിൽ തുടർച്ചായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നുണ്ട് . രാജ്യം75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ തുടർച്ചയാകുന്നത് . ജമ്മു കാശ്മീരിലെ സാംബയിലെ മംഗു ചക് എന്ന സ്ഥലത്ത് പറന്നു നടക്കുന്ന ഡ്രോൺ പ്രദേശവാസികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു . ഉടനെ പോലീസിൽ അറിയിച്ചു . വിവരം ലഭിച്ച ഉടനെ പോലീസും ,സൈന്യവും ചേർന്ന് തെരച്ചിൽ ആരംഭിച്ചു .
ജൂലൈ 4 നു ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയായ രാജ്പുരയിൽ സമാന സംഭവം നടന്നിരുന്നു . ഗ്രാമവാസികൾ ചേർന്ന് വിവരം നൽകിയതിനെ തുടർന്ന് വിവിവിധ കേന്ദ്ര ഏജൻസികൾ തെരച്ചിൽ നടത്തിയിരുന്നു . പക്ഷെ യാതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല . ഇവിടങ്ങളിൽ ഞായർ തിങ്കൾ ദിവസങ്ങളിൽ രാത്രിയിലാണ് ഡ്രോൺ കാണാറുള്ളതെന്ന് നാട്ടുകാർ പറയുന്നു .മെയ് മാസം 29 ന് കാശ്മീലെ കത്വ ജില്ലയിൽ ഏഴു കാന്തിക ബോംബുകളും , ഏഴു അണ്ടർ ബാരലൽ ഗ്രനേഡ് ലോഞ്ചറുകളും വഹിച്ചുള്ള പാക്കിസ്ഥാൻ ഡ്രോൺ സൈന്യം വെടിവെച്ചു വീഴ്ത്തിയിരുന്നു . തുടർച്ചയായ ഇത്തരം സംഭവങ്ങൾ അതിർത്തിയിൽ ഏറെ സംഘർഷ സാധ്യത സൃഷ്ടിക്കാൻ ഇടയുണ്ട് .
ഭീകരർക്ക് അതിർത്തിയിൽ നുഴഞ്ഞു കയറാൻ പറ്റാത്ത തരത്തിൽ നിലവിലെ സാഹചര്യം മാറിയെങ്കിലും ഇത്തരത്തിൽ രാജ്യത്തെ അസ്വസ്ഥ പെടുത്തുന്ന സംഭവങ്ങൾ നടക്കുന്നുണ്ടെന്നത് ഗൗരമേറിയ കാര്യമാണ് . രാജ്യം എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യാതിർത്തിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഗുരുതരമാണെന്ന് വിലയിരുത്തപ്പെടുന്നു . നുപൂർ ശർമ നടത്തിയ പ്രസ്താവനയെ തുടർന്ന് താലിബാൻ ഇന്ത്യയോട് പ്രതികാരം ചെയ്യുമെന്നും , ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്തുമെന്നും പ്രധാനമന്ത്രിയെ വധിക്കുമെന്നും അവർ പറഞ്ഞിരുന്നു .
എന്നാൽ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ടുകാരുടെ കയ്യിൽ നിന്നും പിടികൂടിയ കുറിപ്പുകളിൽ രാജ്യത്തിനെതിരായി പ്രവർത്തിക്കാൻ ആഹ്വനം ചെയ്തു കൊണ്ടുള്ള വാർത്തകൾ കണ്ടതോടെ രാജ്യത്തിനകത്തും ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾ കൂടി വരുന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു . വരും ദിവസങ്ങളിൽ രാജ്യം കൂടുതൽ സുരക്ഷാ നിയന്ത്രണങ്ങളിലേക്ക് പോകാൻ ഇടയുണ്ട് .
Comments