ലക്നൗ: ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹം ചെയ്ത ശേഷം നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചതായി പരാതി. അസംഗഡ് സ്വദേശിനിയുടെ പരാതിയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ ഷഹ്സാദ് അൻസാരിയ്ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഹിന്ദു പേരിൽ ആൾമാറാട്ടം നടത്തിയാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്.
പ്രദേശത്ത് കെട്ടിട നിർമ്മാണത്തിനായി എത്തിയതായിരുന്നു ഷഹ്സാദ്. ഇവിടെവെച്ചാണ് പ്രദേശവാസിയായ ഹിന്ദു യുവതിയുമായി അടുപ്പത്തിലായത്. രവീന്ദ്ര എന്ന പേരിലാണ് ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലായത്. തുടർന്ന് പ്രണയം നടിച്ച് ഇയാൾ യുവതിയെ വലയിലാക്കുകയായിരുന്നു.
ആറ് മാസം മുൻപ് ഇരുവരും തമ്മിൽ ക്ഷേത്രത്തിൽവെച്ച് വിവാഹം കഴിച്ചു. തുടർന്ന് ഒരുമിച്ച് ജീവിച്ചുവരികയായിരുന്നു. കെട്ടിടം പണി പൂർത്തിയായതോടെ ഷഹ്സാദിനൊപ്പം പെൺകുട്ടി കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങി. ഇതോടെയാണ് ഇയാൾ മുസ്ലീമാണെന്ന് അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഷഹ്സാദ് ഒളിവിലാണ്.
Comments