ലക്നൗ: അഴിമതിക്കെതിരെ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്ന കർശന നിലപാട് തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വകുപ്പുതലത്തിൽ നടത്തിയ ക്രമക്കേടിന് പിന്നാലെ അഞ്ച് ഉദ്യോഗസ്ഥരെയാണ് യോഗി സർക്കാർ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ.
പൊതുമരാമത്ത് വകുപ്പിലെ ക്രമക്കേടുകൾ ആരോപിച്ച് അഞ്ച് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് മേധാവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. വകുപ്പുതല സ്ഥലംമാറ്റത്തിൽ ഗുരുതരമായ ക്രമക്കേട് ആരോപിച്ചാണ് നടപടി. പിഡബ്ല്യുഡി വകുപ്പ് മേധാവി, ചീഫ് എൻജിനീയർ മനോജ് ഗുപ്ത, പ്രോജക്ട് ആൻഡ് പ്ലാനിംഗ് ചീഫ് എഞ്ചിനീയർ, സീനിയർ സ്റ്റാഫ് ഓഫീസർ, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇൻ ചാർജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്
ഗുരുതരമായ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ മനോജ് കുമാർ സിംഗിന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. അന്വേഷണ സമിതി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടി.
Comments