പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം ഏകാധിപത്യതത്തിലേക്ക് മാറിയിരിക്കുന്നു എന്ന് സമൂഹമാധ്യമങ്ങൾ ചർച്ചയാക്കുന്നു . ഭരണത്തിലേറി നാളിതുവരെയായിട്ടും സർക്കാർ നടപ്പിലാക്കുന്നത് ഹിറ്റ്ലറിസം ആണെന്നെന്നാണ് പറയുന്നത് . ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ വായടപ്പിക്കുന്ന രീതിയാണ് പിണറായിവിജയൻ പിന്തുടരുന്നത് . അഴിമതിയും സ്വജനപക്ഷപാതവും സ്വർണ്ണ കള്ളക്കടത്തും നടത്തി സർക്കാർ കേരളത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തികൊണ്ടിരിക്കുകയാണ് .
സ്വർണ്ണക്കള്ളക്കടത്തിൽ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മറ്റു മന്ത്രിമാരും കേരളത്തിലെ ജനങ്ങളോട് നീതികേടാണ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നാണ് പറയുന്നത് . സിപിഎമ്മുകാരല്ലാത്ത ആളുകൾക്ക് എവിടെയും നീതി പ്രതീക്ഷിക്കേണ്ടാത്ത അവസ്ഥയാണ് ഇന്നുള്ളത് . എന്നാൽ പാർട്ടി പ്രവർത്തകർ എന്ത് നെറികേടുകൾ കാണിച്ചാലും അതിനെ പിന്തുണക്കുന്ന പോലീസ് സംവിധാനങ്ങളും , ഭരണവുമാണ് കേരളത്തിൽ ഉള്ളതെന്ന് സോഷ്യൽമീഡിയ ചർച്ചയാക്കുന്നു .
ജനാധിപത്യ രീതിയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ കള്ള കേസുകളെടുത്ത് അഴിക്കുള്ളിലാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത് . കേരളത്തിൽ അടിയന്തിരാവസ്ഥക്ക് സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്നാണ് പറയുന്നത് .പ്രതിപക്ഷത്തിരുന്നപ്പോൾ ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ സമരങ്ങളും കോലാഹലങ്ങളും കേരളം കണ്ടതാണ് . നിയമസഭ തല്ലിപൊളിച്ചും അക്രമം അഴിച്ചു വിട്ടും ഭരണത്തിലേറിയ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് ഫാസിസമാണ് . പ്രതിഷേധിക്കുന്നവരെയും , അതിനു നേതൃത്വം നല്കുന്നവരെയും പിന്തുടർന്ന് വേട്ടയാടി പീഡിപ്പിക്കുന്ന അവസ്ഥായാണ് കണ്ടുകൊണ്ടിരിക്കുന്നത് .
പാർട്ടി പ്രവർത്തകർ ചെയ്യുന്ന വൃത്തികേടുകൾ മറച്ചു പിടിച്ച് മറ്റുള്ളവരുടെ മേൽ കുതിരകയറുന്ന സമീപനമാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നത് . സോളാർ കേസിൽ ആരോപണം നേരിട്ട ഉമ്മൻ ചാണ്ടിക്ക് അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജി വെച്ച് പുറത്ത് പോകാനുള്ള മനസ്സുണ്ടാകണം എന്ന് പറഞ്ഞ പിണറായി വിജയൻ സ്വർണ്ണക്കള്ളക്കടത്തിൽ പ്രതിയെന്ന ആരോപണം നേരിടുബോൾ പ്രതിപക്ഷം ഇതേ കാര്യം തന്നെയാണ് ഓർമിപ്പിക്കുന്നത് . ഭരണത്തിൽ കടിച്ചു തൂങ്ങി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന സ്റ്റാലിനിസ്റ്റ് രീതിയിയാണ് കേരളത്തിൽ അദ്ദേഹം നടപ്പിലാക്കുന്നതെന്നും കേരളത്തിലെ യുവതലമുറ ചർച്ചയാക്കുന്നു .
Comments