ന്യൂയോർക്ക്: മനുഷ്യനെ അമ്പരിപ്പിക്കുന്ന ആകാശ ദൃശ്യങ്ങൾ പുറത്തുവിട്ടു കൊണ്ടിരിക്കുന്ന ജെയിംസ് വെബ് ദൂരദർശിനിക്കുമേൽ അജ്ഞാത വസ്തു ഇടിച്ച് തകരാർ സംഭവിച്ചതായി നാസ. ചിത്രങ്ങൾ ശേഖരിക്കുന്ന കണ്ണാടി പ്രതലങ്ങളി ലൊന്നിന് ഗുരതരമായ കേടുപാടുകൾ സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
കോടാനുകോടി പ്രകാശവർഷങ്ങൾക്കപ്പുറത്തെ അതിശയിപ്പിക്കുന്ന നക്ഷത്ര സമൂഹങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ആഴ്ചകൾക്ക് മുമ്പാണ് ജെയിംസ് വെബ് ദൂരദർശിനി ലോകശ്രദ്ധ നേടിയത്. നാസയുടെ ദൂരദർശിനി നിലവിലുള്ള ഏറ്റവും ശക്തിയേറിയ ഒന്നാണ്. ഏതു ഭാഗത്തിനാണ് കേടുസംഭവിച്ചതെന്ന വിശദമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൈക്രേമെറ്റിയോറോയിഡ്സ് എന്ന് വിശേഷി പ്പിക്കുന്ന ചെറുഉൽക്കാ ശകലങ്ങളാകാം കേടുപേടുകൾക്ക് കാരണമെന്നാണ് നിഗമനം. മണൽതരികളോളം മാത്രം വലുപ്പംവരുന്ന ഉൽക്കാതരികൾ ഉപഗ്രഹ ങ്ങൾക്കും ഭാവിയിൽ വിക്ഷേപിക്കാൻ പോകുന്ന ദൂരദർശിനികൾക്കും എന്നും ഭീഷണിയാണെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.
ജെയിംസ് വെബ് ടെലസ്കോപ്പിന് ആദ്യമായാണ് ഇത്തരം ഒരു അപകടം സംഭവിക്കുന്നത്. വിക്ഷേപിച്ച ആറു മാസത്തിന് ശേഷം ആദ്യ ബഹിരാകാശ ചിത്രങ്ങൾ പുറത്തുവിട്ട ജെയിംസ് ഹബ്ബ് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ജെയിസ് ഹബ്ബ് ടെലസ്കോപ്പ് നേരിട്ടാണ് സ്വയം ഏറ്റ അപകടങ്ങളുടെ ചിത്രങ്ങളും അയച്ചിരിക്കുന്നത്.
18 ഭുജങ്ങളിലൂടെ വിടർന്ന് നിൽക്കുന്ന കണ്ണാടി പ്രതലങ്ങളിൽ ഒന്നിനാണ് കേടുസംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് സംഭവമുണ്ടായതെന്നാണ് സൂചന. ഈ മാസം 12-ാം തിയതിയാണ് അപകടത്തിന്റെ ചിത്രങ്ങൾ ലഭിച്ചിരി ക്കുന്നത്. ആറുമാസം മുൻപ് മുതലുള്ള ചിത്രങ്ങളാണ് ജെയിംസ് വെബിലൂടെ ഇതുവരെ പുറത്തുവന്നത്.
ഒരു കണ്ണാടി പ്രതലത്തിനാണ് കേടുസംഭവിച്ചിട്ടുള്ളതെങ്കിലും ദീർഘനാള ത്തേയ്ക്കുള്ള പ്രവർത്തനത്തിൽ അത് വലിയ ആഘാതം സൃഷ്ടിക്കുമെന്ന ആശങ്കയും ശാസ്ത്രലോകം പങ്കുവെച്ചിരിക്കുകയാണ്.
Comments