മലപ്പുറം: മഞ്ചേരിയിൽ പോക്സോ കേസിൽ ഉൾപ്പെട്ട മദ്രസ അദ്ധ്യാപകന് ഏഴ് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞിൽ പെരിന്താറ്റിൽ സ്വദേശി തേറമ്പൻ വീട്ടിൽ അബൂബക്കറിനെയാണ് മഞ്ചേരി പോക്സോ കോടതി ശിക്ഷിച്ചത്.
എട്ട് വയസ് പ്രായമുള്ള പെൺകുട്ടിയെ ഇയാൾ മദ്രസയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മഞ്ചേരി മുള്ളമ്പാറ മദ്രസ അദ്ധ്യാപകനായിരുന്നു അബൂബക്കർ. 2016 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലായിരുന്നു പീഡനം. ഒടുവിൽ പീഡന വിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെ മഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
മാസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് മറ്റൊരു മദ്രസ അദ്ധ്യാപകൻ പീഡനക്കേസിൽ അറസ്റ്റിലായിരുന്നു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ആഷിഖിയാണ് അറസ്റ്റിലായത്. പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. പ്രതിയുടെ വീട്ടിൽ മദ്രസ പഠനത്തിനായി പെൺകുട്ടി താമസിച്ചിരുന്നു. ഇതിനിടെ പലദിവസങ്ങളിലായി അദ്ധ്യാപകൻ പെൺകുട്ടിയെ പീഡിപ്പിച്ചു. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം.
Comments