ന്യൂയോർക്ക്: ഇതുവരെ നിശ്ചല ചിത്രങ്ങളിലൂടെ മാത്രം പുറത്തുവന്ന അപൂർവ്വ ചാന്ദ്രദൗത്യ നിമിഷത്തിന്റെ കാൽപ്പാടുകളും അടയാളങ്ങളും വ്യക്തമാക്കുന്ന വീഡിയോയുമായി നാസ. അപ്പോളോ 11ന്റെ സഹായത്താൽ നീൽ ആംസ്ട്രോംഗ് ചന്ദ്രനിലിറങ്ങിയ സമയത്തെ അടയാളങ്ങളാണ് വീഡിയോ ദൃശ്യമായി പുറത്തുവന്നിരിക്കുന്നത്. അപ്പോളോ ദൗത്യത്തിലെ ചാന്ദ്രോപരിതലത്തിലിറങ്ങിയ മായാത്ത കാൽപാടുകളും ബഹിരാകാശ വാഹനം ഇറങ്ങിയ പാടുകളുമെല്ലാം വീഡിയോ ദൃശ്യങ്ങളിലൂടെ നാസ ഔദ്യോഗികമായി പുറത്തുവിട്ടിരി ക്കുകയാണ്.
NASA Moon on Twitter: “It’s #InternationalMoonDay! Today marks the anniversary of the Apollo 11 Moon landing – the first time that humans stepped on the surface of another world. This video from the Lunar Reconnaissance Orbiter shows the astronauts’ tracks, still there after all this time. https://t.co/LVDkFeEcYP” / Twitter
ലൂനാർ റീകോണൈസൻസ് ഓർബിറ്ററാണ് അപൂർവ്വ വീഡിയോ ശേഖരിച്ചത്. അരനൂറ്റാണ്ടിന് ശേഷമാണ് ലോകം കാത്തിരുന്ന ആ മുഹൂർത്തത്തിന്റെ ശേഷിപ്പുകൾ വീഡിയോ ചിത്രമായി പുറത്തുവരുന്നത്. നാളെ അന്താരാഷ്ട്ര ചാന്ദ്രദിനത്തിന്റെ തലേന്നാണ് അമേരിക്കയുടെ ബഹിരാകാശ ഗവേഷണ വിഭാഗമായ നാസ അപൂർവ്വ വീഡിയോ പുറത്തുവിടാൻ തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയമാണ്.
ഏറെ പരിശോധനകൾക്കും തെളിവു ശേഖരണത്തിനും ശേഷമാണ് നാസ ചാന്ദ്രോപരി തലത്തിലെ അടയാളങ്ങൾ അതുതന്നെ എന്ന് സ്ഥിരീകരിച്ചത്. അപ്പോളോ 11 ദൗത്യത്തിൽ നീൽ ആംസ്ട്രോഗ്, എഡ്വിൻ ആൽഡ്രിൻ, മാക്കിൾ കോളിൻസ് എന്നീ മൂന്ന് ബഹിരാകാശ ശാസ്ത്രജ്ഞന്മാരാണ് ചാന്ദ്രദൗത്യത്തിലുണ്ടായിരുന്നത്. അരനൂറ്റാണ്ടു കഴിഞ്ഞ അപ്പോളോ ദൗത്യത്തിന്റെ തുടർഗവേഷണം നടത്തുന്നതിനിടെയാണ് അന്ന് നീൽ ആംസ്ട്രോംഗ് ഇറങ്ങിയ സ്ഥലം പുന:പ്പരിശോധിക്കാൻ തീരുമാനിച്ചത്. ഏറെ അത്യാധുനികമായ ദൂരദർശിനികളുപയോഗിച്ചുള്ള വിശകലനത്തിലാണ് അന്നത്തെ അടയാളങ്ങളെ ചന്ദ്രനിലെ ഒരു ചലനം മായ്ച്ചു കളഞ്ഞിട്ടില്ലെന്ന കൗതുകകരമായ വസ്തുതയും പുറത്ത് വന്നിരിക്കുന്നത്.
Comments