ബീജിംഗ്: പൊതുജനവികാരം വീണ്ടും അടിച്ചമർത്താനൊരുങ്ങി കമ്യൂണിസ്റ്റ് ഭരണകൂടം. സാമ്പത്തികമായി തകർന്ന ബാങ്കുകൾക്കെതിരെ സമരം ചെയ്യുന്ന ജനങ്ങളെ സൈന്യവും ടാങ്കുകളും വളയുന്നതായ ചിത്രങ്ങളാണ് പുറത്തുവരുന്നത്. മറ്റൊരു ടിയാനൻമെൻ സ്ക്വയർ കൂട്ടക്കുരുതി ആവർത്തിക്കുമെന്ന ഭീതിയാണ് മനുഷ്യാവകാശ സംഘടനകൾ പങ്കുവെയ്ക്കു ന്നത്.
ആഗോളതലത്തിലെ സാമ്പത്തിക തകർച്ച ചൈനയെ ബാധിച്ചില്ലെന്ന കള്ളമാണ് അടുത്ത കാലത്തായി പൊളിഞ്ഞുകൊണ്ടിരിക്കുന്നത്. ലോകത്തെ വിവിധ മേഖലകളിൽ വൻ തോതിൽ മുതൽമുടക്കി ചൈന കുരുക്കിലായിരിക്കുകയാണ്. കൊറോണ കാരണം തകർന്നടിഞ്ഞ എല്ലാ ചെറുരാജ്യങ്ങളിലും ചൈനയുടെ മുതൽമുടക്കുകൾ കുടുങ്ങി ക്കിടക്കുന്നു. തുകയും അതിന്റെ പലിശയും ലഭിക്കാതായതോടെ ചൈനയിലെ ചെറുകിട ബാങ്കുകളെല്ലാം പാപ്പരായെന്ന വിവരമാണ് പുറത്തുവരുന്നത്.
റിസാവോ, ഷാൻഡോംഗ് പ്രവിശ്യകളിലെ ബാങ്കുകളെല്ലാം പൂട്ടിക്കിടക്കുകയാണ്. ഹെനാനിലെ നാലുലക്ഷത്തോളം നിക്ഷേപകരുടെ ജീവിതകാലത്തെ സമ്പാദ്യമെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ കേന്ദ്രബാങ്ക് ഭരണകൂട നിർദ്ദേശപ്രകാരം നാട്ടിലെ ഫണ്ടുകളെ വിദേശ ചൈനാ പദ്ധതികൾക്കായി അയച്ചതാണ് വിനയായത്. രാജ്യത്ത് ഉൽപ്പാദനം കുറഞ്ഞതും ആഗോളതലത്തിൽ ചൈനീസ് ഉൽപ്പന്നങ്ങളോടുള്ള വിരോധ വുമെല്ലാം സാമ്പത്തിക തകർച്ചയിലേയ്ക്കാണ് എത്തിച്ചത്.
Comments