ന്യൂഡൽഹി:സുരക്ഷിതവും നിയമപരവുമായ കുടിയേറ്റങ്ങൾക്കായി എമിഗ്രേഷൻ ബില്ല് 2022 അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. നിയന വിരുദ്ധമായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാരെ തടയുകയാണ് പ്രധാന ലക്ഷ്യമെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
ഡിജിറ്റൽ രീതിയിലുള്ള ട്രാക്കിംഗ് തടയുന്നതിനും നിയമ ലംഘനങ്ങൾ കുറയ്ക്കുന്നതിനുമായാണ് ഇത്തരത്തിൽ പുതിയൊരു ബില്ല് പാസാക്കാൻ പദ്ധതിയിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ടിംഗ് ഏജന്റുമാർ അധികാരം ദുരുപയോഗം ചെയ്യാതിരിക്കാനായി സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നു.
പ്രവാസി ഭാരതീയ ബീമ യോജന, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് തുടങ്ങിയ സർക്കാർ പദ്ധതികൾ വഴി വിദേശ യാത്രകൾ നടത്താമെന്നും വിദേശ കാര്യ മന്ത്രി ജയ്ശങ്കർ വ്യക്തമാക്കി. ഡെൻമാർക്ക്, ഫ്രാൻസ്, യുകെ, ജപ്പാൻ തുടങ്ങി 14 രാജ്യങ്ങളുമായി തൊഴിൽ ധാരണപത്രങ്ങൾ ഒപ്പുവെച്ചതായും അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ മന്ത്രാലയത്തിന്റെ ഇത്തരം പദ്ധതികളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാന, ആന്ധ്ര പ്രദേശ്, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷം ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും ഈ വർഷം പരിപാടി സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments