പ്രയാഗ് രാജ്: ലുലു മാളിന് പിന്നാലെ പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷനിലും നിസ്കാരം. റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറിയിൽ പത്ത് പേർ നിസ്കരിക്കുന്നതിന്റെ വീഡിയോ ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു. കഴിഞ്ഞ രാത്രിയിലാണ് നിസ്കാരം നടന്നത് എന്നാണ് വിവരം.
സംഭവത്തിൽ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പ്രയാഗ് രാജ് റെയിൽവേ എസ്പി സിദ്ധാർത്ഥ് ശങ്കർ മീണ വ്യക്തമാക്കി.
അതേസമയം ലഖ്നൗ ലുലു മാളിൽ നിസ്കാരം സംഘടിപ്പിച്ചവരെ കഴിഞ്ഞ ദിവസം ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലുലു മാളിൽ നിസ്കാരം നടത്തിയ സംഭവത്തിൽ പിടിയിലായവരെല്ലാം മദ്രസകളുമായി ബന്ധമുള്ളവരാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. നാല് പേരാണ് ഇതുവരെ കേസിൽ പിടിയിലായിരിക്കുന്നത്.
മുഹമ്മദ് റെഹാൻ, അതീഫ് ഖാൻ, ലുക്മാൻ, നോമാൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ജൂലൈ 12ന് ലുലു മാളിൽ നിസ്കാരം നടത്തിയതിനാണ് ഇവരെ ഉത്തർ പ്രദേശ് പോലീസ് പിടികൂടിയത്. സംഭവത്തിൽ ലുലു മാൾ അധികൃതർ സുശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Comments