സ്പെയിനിലും പോർച്ചുഗലിലും ചൂടിന്റെ വ്യാപനം വർധിക്കുകയാണ് . അതി കഠിനമായ ചൂട് കാരണം ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ് .ചൂട് കൂടുന്ന അവസ്ഥയെ ശമിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ സംവിധാനങ്ങളിൽ നിന്നും മറ്റു പല മേഖലകളിൽ നിന്നും നടക്കുന്നുണ്ട് .എന്നാൽ ഇത് ചെറുക്കാൻ സർക്കാരിന് ഇതുവരെയായിട്ടും സാധിച്ചിട്ടില്ല . യൂറോപ്പിന്റെ സന്തുലിതാവസ്ഥയെ കടപുഴകി എറിയുന്ന സാഹചര്യമാണ് നിലവിലുള്ളത് . ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ് . ഓരോ ദിവസവും നിരവധി ആളുകളെയാണ് ഇവിടെ നിന്നും മാറ്റി താമസിപ്പിക്കുന്നത് .മുൻപ് അകാരണമായി പടർന്നു പിടിച്ച കാട്ടുതീ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചിരുന്നത് . അതിനു തൊട്ടുപിന്നാലെയാണ് ചൂട് കൂടുന്നത് . എന്നാൽ യൂറിപ്പിന്റെ സമാധാനത്തിന് ലോകരാജ്യങ്ങൾ ഓറ്റക്കെട്ടായി നിൽക്കണമെന്ന് ലോകാരോഗ്യ സംഘടനാ തലവൻ പറഞ്ഞു .
ഈ വർഷം സ്പെയിനിലും , പോർച്ചുഗലിലും മാത്രമായി 1700 പേരാണ് അതിമാരകമായ ചൂട് കാരണം മരണമടഞ്ഞത് . യൂറോപ്പിന്റെ വിവിധ മേഖലകൾ ഉഷ്ണകാലത്ത് നേരിടുന്നത് വൻദുരന്തങ്ങളാണ് . പടർന്നു പിടിക്കുന്ന കാട്ടുതീ യൂറോപ്പിനെ വിഴുങ്ങുന്ന സാഹചര്യമാണുണ്ടാകുന്നത് . ഇ ആഴ്ചയിൽ ഉണ്ടായ കാട്ടുതീയിൽ 41 വീടുകൾ കത്തി നശിച്ചതായി അദ്ദേഹം പറഞ്ഞു . ഇവിടങ്ങളിൽ കൂടിവരുന്ന ചൂടിന്റെ പ്രതിഭാസങ്ങളെ ചെറുക്കാനായിട്ടുള്ള നടപടികൾ കാലങ്ങളായി ഭരണകൂടവും WHO യും ചേർന്ന് നടത്താറുണ്ട്. പക്ഷെ ഫലപ്രദമായ തരത്തിൽ അത് സംഭവിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ആശങ്ക. യൂറോപ്പിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യം അങ്ങനെ ആയതുകൊണ്ടാണ് ചൂടിനെ ചെറുക്കൻ കഴിയാതെ പോകുന്നത് .
യൂറോപ്യൻ ജനത തണുപ്പ് കാലാവസ്ഥയിലാണ് കൂടുതലും ജീവിക്കുന്നത് അതുകൊണ്ടുതന്നെ മാരക ചൂടിനെ പ്രതിരോധിക്കാൻ അവർക്കു സാധിക്കില്ല . ഇപ്പോൾ ഈ പ്രദേശങ്ങളിലൂടെ താപനില 40 ഡിഗ്രിയിൽ കൂടുതലാണ് . ഉയർന്നു വരുന്ന മരണനിരക്കും , ഭീകരാന്തരീക്ഷവും ചെറുക്കാൻ ഭരണകൂടം പരമാവധി ശ്രമിക്കുന്നുണ്ട് . പക്ഷെ ദിനംപ്രതി അപകടങ്ങളും , മരണങ്ങളും വർധിച്ചുകൊണ്ടിരിക്കുകയാണ് . രാജ്യം വിട്ട് ഓടിപോകുന്നവരുടെ എണ്ണം വർധിക്കുകയാണ് . ഇതുവരെ കാണാത്ത ഭീകരാന്തരീക്ഷത്തിലൂടെയാണ് സ്പെയിനും പോർച്ചുഗലും കടന്നു പോകുന്നത് . ഈ അവസ്ഥ മാറികടക്കാനായി നമുക്കൊരുമിച്ചു കൈകോർക്കാമെന്നും യൂറോപ്പിന്റെ സമാധാന അന്തരീക്ഷം നിലനിർത്താൻ വേണ്ട എല്ലാ ഇടപെടലും ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി .
Comments