ലക്നൗ: ഉത്തർപ്രദേശിൽ കർഷക കുടുംബങ്ങൾക്ക് പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ വധ ഭീഷണി. ബറേലിയിലെ അൻവ ഗ്രാമത്തിലെ നാല് കുടുംബങ്ങൾക്കാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി കത്ത് ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ഇവർക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ലഭിച്ചത്. ഭീകര സംഘടനയുടെ മാപ്പും പെൻഡ്രൈവും തിരികെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. അല്ലാത്ത പക്ഷം എല്ലാവരെയും കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ട്. വിഷവാതകമായ സരിൻ പ്രയോഗിച്ച് കൊലപ്പെടുത്തുമെന്നാണ് ഭീഷണി.
അതേസമയം തങ്ങളുടെ പക്കൽ കത്തിൽ സൂചിപ്പിക്കുന്നത് പോലെ പെൻഡ്രൈവോ മാപ്പോ ഇല്ലെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. ഇതോടെ കേസ് അന്വേഷണം മറ്റ് ഏജൻസികൾക്ക് വിടാനുള്ള തീരുമാനത്തിലാണ് പോലീസ്. കത്ത് ലഭിച്ചവരെല്ലാം സാധാരണ കർഷകരാണെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ കുടുംബത്തിലെ ആരും തന്നെ സൈനിക സേവനവും ചെയ്യുന്നില്ല. എന്താണ് കത്തിൽ ഉദ്ദേശിക്കുന്നത് എന്നകാര്യം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
Comments