അടുത്ത 78 വർഷത്തിനുള്ളിൽ രാജ്യത്തെ ജനസംഖ്യ 41 കോടി കുറഞ്ഞ് 100 കോടിയിൽ എത്തുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ജനസംഖ്യ 2022-ൽ 141.2 കോടിയിൽ നിന്ന് 2100-ൽ 100.3 കോടിയായി കുറയുമെന്നാണ് യുഎൻ പദ്ധതികളുടെ ജനസംഖ്യാ വിഭാഗത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. പഠനങ്ങൾ അനുസരിച്ച് വരും വർഷങ്ങളിൽ ഇന്ത്യയുടെ ജനസാന്ദ്രത ഗണ്യമായി കുറയുമെന്ന് കണക്കാക്കപ്പെടുന്നു.
ജനസംഖ്യാ വളർച്ച നെഗറ്റീവ് ആയിരിക്കുമ്പോൾ, ക്രമേണ അപ്രത്യക്ഷമാകുന്ന ഒരു ജനസംഖ്യയ്ക്ക് അറിവും ജീവിത നിലവാരവും സ്തംഭനാവസ്ഥയിലാകുമെന്ന് സ്റ്റാൻഫോർഡ് പഠനം തെളിയിക്കുന്നു.ഇന്ത്യയുടെയും ചൈനയുടെയും ജനസംഖ്യ ഇപ്പോൾ ഏകദേശം ഒപ്പമെത്തിയിരിക്കുന്നു. പക്ഷേ ജനസാന്ദ്രതയിൽ വലിയ വ്യത്യാസമുണ്ട്.ഇന്ത്യയിൽ ഓരോ ചതുരശ്ര കിലോമീറ്ററിലും ശരാശരി 476 പേർ വസിക്കുമ്പോൾ ചൈനയിൽ ഇത് ഒരു ചതുരശ്ര കിലോമീറ്ററിന് 148 പേർ മാത്രമാണ്. എന്നാൽ 2100-ഓടെ, ഇന്ത്യയുടെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 335 ആളുകളായി കുറയാനാണ് സാധ്യത.
ഇന്ത്യയിലെ ജനസാന്ദ്രതാ പ്രൊജക്ഷനിലെ ഈ ഇടിവിന് കാരണം ജനസംഖ്യാ കണക്കുകൾ ചുരുങ്ങുന്നതാണ്. അതേസമയം വളർച്ചാ നിരക്ക് നെഗറ്റീവ് ആകുന്നതിൽ പരിഭ്രാന്തി വേണ്ടെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ ജനസംഖ്യ എന്നാൽ വ്യക്തികൾക്ക് കൂടുതൽ വിഭവശേഷി എന്നതാണ് അർത്ഥമാക്കുന്നതെന്നും ഇവർ പറയുന്നുണ്ട്.
ഇന്ത്യയ്ക്ക് പുറമെ ചൈനയും യുഎസും പോലുള്ള മറ്റ് രാജ്യങ്ങളും സമാനമായ പ്രവണതയ്ക്ക് സാക്ഷ്യം വഹിക്കാനും സാധ്യതകൾ കൂടുതലാണ്. എന്നാൽ ഭൂരിഭാഗം ആഗോള പ്രദേശങ്ങളും ജനസംഖ്യയുടെ നെഗറ്റീവ് വളർച്ചാസാധ്യത കാണിക്കുമ്പോൾ, കോംഗോ, ഈജിപ്ത്, എത്യോപ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ ഉയർന്ന പ്രവണതയാണ് കാണിക്കുന്നത്.
Comments