ടെഹ്റാൻ: ഇറാനിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം വൈകിട്ട് എട്ട് മണിക്കാണ് അനുഭവപ്പെട്ടത്. പ്രഭവകേന്ദ്രം വടക്കുകിഴക്കൻ ഇറാനാണ്. രാജ്യത്തെ ഹോർമോസ്ഗാൻ മേഖലയിലെ ബന്ദർ-ഇ-ലേംഗെ പ്രദേശത്താണ് ഭൂചലനമുണ്ടായത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും ഉണ്ടായെന്നാണ് റിപ്പോർട്ട്. യുഎഇയിലെ ദുബായ്, ഷാർജ, അജ്മൻ എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഏകദേശം 30 സെക്കൻഡ് നേരം പ്രകമ്പനം അുഭവപ്പെട്ടതായി ജനങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചു. നേരത്തെ ഇറാനിലെ ദക്ഷിണ കിഷ് ദ്വീപിൽ ഭൂചലനം ഉണ്ടായിരുന്നു. ജൂൺ 15നുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം അന്നും യുഎഇയിൽ അനുഭവപ്പെട്ടിരുന്നു.
Comments