റാഞ്ചി: ഝാർഖണ്ഡിൽ ഹിന്ദു യുവതിയെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. സിമ്ഗേഡ ജില്ലയിലാണ് സംഭവം. സംഭവത്തിൽ മത്രമേട്ട ഗ്രാമവാസിയായ നയീം മിയാനെതിരെ യുവതി പോലീസിൽ പരാതി നൽകി.
ഹിന്ദു പേരിലാണ് യുവാവ് പെൺകുട്ടിയുമായി അടുത്തത്. കഴിഞ്ഞ അഞ്ച് വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നാണ് പരാതിയിൽ പറയുന്നത്. വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിൽവെച്ചായി ഇയാൾ യുവതിയെ പീഡിപ്പിച്ചു. ഇതിനിടെ യുവതി ഗർഭിണിയായി. ഇതോടെ യുവാവ് ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിക്കുകയായിരുന്നു.
താൻ മുസ്ലീമാണെന്നും ബന്ധം വീട്ടുകാർ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു ഇയാൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചത്. പിന്നീട് ഇയാൾ യുവതിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിനും ഇരയാക്കിയിരുന്നു.
ഇതിനിടെ യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ ഇയാൾ ബലാത്സംഗം ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കാട്ടി ഇരുവരെയും നയീം ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Comments