പാലക്കാട്: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയ നഞ്ചിയമ്മയെ സംഗീതജ്ഞൻ ലിനു ലാൽ അടക്കം വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഈ വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് സംഗീത സംവിധായകൻ ബിജിപാൽ.
നഞ്ചിയമ്മ ഒരു വലിയ നാടിന്റെ, സംഗീതത്തിന്റെ പ്രതിനിധിയാണ്.പല മാതൃകകളെയും കണക്കിലെടുത്ത് സ്ത്രീ പിന്നണിഗായികമാരുടെ ശബ്ദം എപ്പോഴും കിളിനാദമാണ് എന്ന് കരുതിയതിന്റെ പ്രശ്നമാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങൾക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലിനു പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്, പക്ഷെ കുറച്ചുകൂടി ഗഹനനവും സമഗ്രവുമായിട്ടുള്ള ഒരു മനോഭാവം കലാകാരന്മാർക്കും, പ്രത്യേകിച്ച് പഠിതാക്കൾക്കും ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
നഞ്ചിയമ്മയെ സ്പെഷ്യൽ ജൂറിയായി പരാമർശിച്ചുകൊണ്ട് ഒരു സ്പെഷ്യൽ കാറ്റഗറിയിലേക്ക് മാറ്റിനിർത്തേണ്ട ഗായികയല്ല. അവരെയാണ് നമ്മൾ പഠിക്കേണ്ടത്. നഞ്ചിയമ്മ പാടുന്ന രണ്ട് വരിപോലെ ഈ നാല് വയസ്സുമുതൽ തൈരും നെയ്യും കഴിക്കാത്ത ആൾക്കാർ ഒന്ന് പേടിക്കേൾപ്പിച്ചാൽ വളരെ സന്തോഷം എന്നും ബിജിബാൽ കൂട്ടിച്ചേർത്തു.
സംഗീതം പഠിക്കേണ്ടത് തന്നെയാണ്. മഹാന്മാരുണ്ടാക്കിയെടുത്ത ഒന്നാണ്. അപ്പോൾ പഠിക്കേണ്ടതല്ല എന്ന് പറയാൻ പറ്റില്ല. പക്ഷെ പഠിക്കുന്നത് എവിടെനിന്നാണ് എന്നുള്ള അറിവ് നമുക്ക് വേണം. ആ അറിവിനാണ്, ഉറവിടത്തിനാണ് ഈ അംഗീകാരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മാസം സമയം കൊടുത്താൽ പോലും ഒരു സാധാരണ ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും പുരസ്കാരം നൽകിയത് സംഗീതത്തിനായി ഉഴിഞ്ഞുവെച്ചവർക്ക് അപമാനമായി തോന്നുമെന്നുമായിരുന്നു ലിനു ലാലിന്റെ പരാമർശം
Comments