വാഷിംഗ്ടൺ: ചൈനയ്ക്കെതിരായ തന്റെ നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്. താൻ പ്രധാനമന്ത്രി പദത്തിലെത്തിയാൽ ചൈനയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.
ഏഷ്യൻ സൂപ്പർപവറിനെ,ആഭ്യന്തര,ആഗോള സുരക്ഷയ്ക്ക് ഭീഷണിയായതിനെതിരെ നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി പദത്തിലേക്കുള്ള വോട്ടെടുപ്പിന്റെ പ്രചാരണങ്ങൾക്ക് തുടക്കം കുറിയ്ക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുകെ-ചൈന ബന്ധം വികസിപ്പിക്കുന്നതിൽ വ്യക്തവും പ്രായോഗികവുമായ കാഴ്ചപ്പാടുള്ള’ മത്സരത്തിലെ ഏക സ്ഥാനാർത്ഥി സുനക്ക് മാത്രമാണെന്ന് ചൈനയുടെ ഔദ്യോഗിക മാദ്ധ്യമം അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സുനക് തന്റെ നിലപാട് വ്യക്തമാക്കിയത്.
ചൈനയുടെ ചാരവൃത്തിയെ ചെറുക്കാൻ ബ്രിട്ടന്റെ ആഭ്യന്തര ചാരസംഘടനയായ എംഐ5 ഉപയോഗിക്കും. സൈബർസ്പേസിലെ ചൈനീസ് ഭീഷണികളെ നേരിടാൻ ‘നാറ്റോ-ശൈലി’ പോലുള്ള അന്താരാഷ്ട്ര സഹകരണം കെട്ടിപ്പടുക്കാൻ ശ്രമിക്കും. ബ്രിട്ടനിലെ 30 കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകളും അടച്ചുപൂട്ടുക, സംസ്കാരത്തിലൂടെയും ഭാഷാ പഠനത്തിലൂടെയും ചൈനീസ് സ്വാധീനം വ്യാപിക്കുന്നത് തടയുക എന്നതും സുനക്കിന്റെ വാഗ്ദാനങ്ങൾ ഉൾപ്പെടുന്നു.
Comments