ന്യൂഡൽഹി: യാദവ സമുദായത്തിന്റെ മികച്ച നേതാവായ കർഷകർക്കും പിന്നോക്ക വർഗത്തിനും മികച്ച സംഭാവനകൾ നൽകിയ ഹർമോഹൻ സിംഗ് യാദവിന്റെ പത്താം ചരമവാർഷികദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകിട്ട് 4.30 ന് വിഡീയോ കോൺഫറൻസിംഗ് വഴിയാകും സംസാരിക്കുക.
1991 ൽ ശൗര്യ ചക്ര നൽകി ആദരിച്ച അദ്ദേഹം യാദവ സമുദായത്തിനും പാവപ്പെട്ടവർക്കും കർഷകർക്കും നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാഷ്‌ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എംഎൽസി, എംഎൽഎ, രാജ്യസഭാംഗം, അഖില ഭാരതീയ യാദവ് മഹാസഭയുടെ ചെയർമാൻ തുടങ്ങിയ പദവികളിൽ സേവനമനുഷ്ഠിച്ചിരുന്നു. കാൺപൂരിൽ സ്‌കൂളുകളുടെ നിർമ്മാണത്തിലും പ്രധാന പങ്ക് വഹിച്ചു. 1984 ൽ സിഖ് വിരുദ്ധ കലാപത്തിൽ സിഖുക്കാരുടെ ജീവൻ രക്ഷിച്ചതിനാണ് രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചത്.
Comments