ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ. തെക്കുളൂർ, തിരുട്ടാനി സ്വദേശിയായ പെൺകുട്ടി (17) ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയുടെ മരണവിവരം വീട്ടുകാരെ യഥാസമയം അറിയിച്ചില്ലെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെ സ്‌കൂൾ പരിസരത്ത് കനത്ത പ്രതിഷേധം നടക്കുകയാണ്.
തിരുവള്ളൂരിലുള്ള സർക്കാർ-എയ്ഡഡ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. ഞായറാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം പെൺകുട്ടി ഉറങ്ങാനായി മുറിയിൽ പോയിരുന്നു. പിറ്റേന്ന് രാവിലെ മറ്റ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ വിളിച്ചെങ്കിൽ താൻ കുറച്ച് കഴിഞ്ഞ് വരാമെന്ന് പെൺകുട്ടി മറുപടി നൽകി. പിന്നീട് ഹോസ്റ്റൽ ജീവനക്കാർ വന്നുനോക്കിയപ്പോൾ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
Tamil Nadu | A class 12 student found dead inside the hostel of a private school in Kilacheri, Tiruvallur district, today. Police personnel deployed at the school premises after the incident.
Parents and relatives of the victim hold a protest demonstration in Thekkalur. pic.twitter.com/g0W8HDlQBd
— ANI (@ANI) July 25, 2022
സ്‌കൂൾ അധികൃതർക്കെതിരെ പ്രതിഷേധം കനത്തതോടെ റോഡിൽ വാഹനങ്ങൾ ഉപരോധിക്കുകയും പൊതുഗതാഗത സംവിധാനങ്ങൾ പ്രതിഷേധക്കാർ തടയുകയും ചെയ്തു. തിരുത്താണി റോഡിലാണ് പെൺകുട്ടിയുടെ കുടുംബം ഉൾപ്പെടെ പ്രതിഷേധിക്കാനെത്തിയത്. സംഭവസ്ഥലത്ത് പോലീസെത്തി പ്രക്ഷോഭം നിയന്ത്രണവിധേയമാക്കി. കുട്ടിയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോസ്റ്റൽ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Comments