ന്യൂഡൽഹി: ഇന്ത്യയുടെ 15 ാമത് രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം കീഴടക്കിയത് കോടിക്കണക്കിന് ഹൃദയങ്ങളെ.
വളരെ സൗമ്യമായ ശബ്ദത്തിൽ എന്നാൽ ഗൗരവം ഒട്ടും ചോരാതെ ഓരോ കാര്യങ്ങളും എണ്ണി എണ്ണിയായിരുന്നു പ്രഥമവനിതയുടെ ആദ്യ പ്രസംഗം. സ്വപ്രയത്‌നത്താൽ ഉയർന്ന് വന്നതിനാൽ തന്നെ ജനങ്ങളുടെ ഉള്ള് തൊട്ടറിഞ്ഞായിരുന്നു ഓരോ വാക്കും.
1
സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നം നിറവേറ്റും.
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച രാജ്യത്തിന്റെ ആദ്യത്തെ രാഷ്‌ട്രപതിയാണ് താൻ. സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാരിൽ സ്വാതന്ത്ര്യസമര സേനാനികൾ അർപ്പിച്ച പ്രതീക്ഷകൾ നിറവേറ്റാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ പ്രയത്‌നിക്കും.
തന്റെ പ്രഥമ പരിഗണന സ്ത്രീകൾക്കും യുവാക്കൾക്കുമാണെന്നാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചത്. ‘
ഞാൻ യുവാക്കളോട് പറയാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ ഭാവിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യത്തിന്റെ ഭാവിയുടെ അടിത്തറ പാകുക. രാഷ്‌ട്രപതി എന്ന നിലയിൽ നിങ്ങൾക്ക് എന്റെ പൂർണ്ണ പിന്തുണയുണ്ട്.”
3
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും, അവരുടെ ശബ്ദമാകും. ദരിദ്രർ, ദളിതർ, വനവാസികൾ, പിന്നോക്ക വിഭാഗക്കാർ എന്നിങ്ങനെ വർഷങ്ങളായി വികസനം എത്താത്ത ജനവിഭാഗങ്ങൾ അവരുടെ പ്രതിനിധിയായി തന്നെ കാണുന്നത് സംതൃപ്തി നൽകുന്നുണ്ടെന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
4
ജനാധിപത്യത്തിന്റെ ശക്തി ഉയർത്തി പിടിക്കുംതന്റെ സ്ഥാനാരോഹണം ജനാധിപത്യത്തിന്റെ ശക്തിയാണ്. അത് ഉയർത്തിപ്പിടിക്കും.
5
മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിലൂടെ മുന്നോട്ട് പോകാൻ ശ്രമിക്കും
മഹാത്മാ ഗാന്ധി നൽകിയ പാഠങ്ങൾ മുന്നോട്ടുള്ള ഓരോ ചുവട് വെയ്പ്പിനും പ്രചോദനമാണ് മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിലൂടെ മുന്നോട്ട് പോകും.
ഇന്ന് രാവിലെ 10:15 ഓടെ പാർലമെന്റിലെ സെൻട്രൽ ഹാളിൽ വെച്ചാണ് ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്തത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റ് കേന്ദ്രമന്ത്രിമാർ, മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് എന്നിവരടക്കം പാർലമെന്റിൽ സന്നിഹിതരായിരുന്നു.ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഗോത്രവിഭാഗത്തിൽ നിന്ന് രാഷ്‌ട്രപതി പദത്തിലെത്തുന്ന ആദ്യ വനിതയാണ് ദ്രൗപദി മുർമു.
Comments