ഡൽഹി : രാജ്യസഭ സീറ്റും , ഗവർണർ പദവിയും നൽകാമെന്ന് വാഗ്ദാന ചെയ്ത് 100 കോടി രൂപ തട്ടിയെടുത്ത കേസിൽ നാല് പേരെ സിബിഐ അറസ്റ്റ് ചെയ്തു . മഹാരാഷ്ട്രയിലാണ് സംഭവം . കമലാകർ പ്രേംകുമാർ , അഭിഷേക് ബൂറ , മുഹമ്മദ് ഐജാസ് ഖാൻ , രവീന്ദ്ര വിത്തൽ നായിക് എന്നിവരെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത് . ഇവരെ കൂടാതെ നിരവധി ആളുകൾ ഈ സംഘത്തിലുണ്ട് . ബാക്കിയുള്ളവർക്കായി അന്വേഷണം വേഗത്തിലാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.. ഇവർ നിരവധി ആളുകളിൽ നിന്നുമായി 100 കോടി രൂപയോളം തട്ടിയെടുക്കുകയായിരുന്നു . രാജ്യസഭ സീറ്റും, ഗവർണർ പപദവിയും വാഗ്ദാനം ചെയ്തുകൊണ്ടാണ് തട്ടിപ്പ് നടത്തിയത് .
കമലാകർ എന്നയാൾ ഡൽഹിയിൽ സിബിഐ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞു സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവരെ സമീപിക്കുകയും അവരെ ഭീഷണിപ്പെടുത്തി അവരുടെ പശ്ചാത്താലം മനസ്സിലാക്കുകയുമാണ് ചെയ്യുന്നത് . ശേഷം കൂടെ ഉള്ള സംഘത്തെ അയച്ച് ഓരോ വാഗ്ദാനങ്ങൾ നടത്തി പണം തട്ടുകയുമായിരുന്നെന്നു എന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു . കൂടെ ഉള്ള സംഘത്തിലെ ആളുകൾ ഉയർന്ന രാഷ്ട്രീയ ബന്ധമുള്ളവരാണെന്ന് പറയുകയും പല രാഷ്ട്രീയ നേതാക്കളും തങ്ങളുടെ അടുത്ത സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു .
കഴിഞ്ഞ മഹാരാഷ്ട്ര സർക്കാർ കാലത്തണ് ഇവർ ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് സിബിഐ പറയുന്നു . ഇവരുടെ വലയിൽപ്പെട്ടവരിൽ പലരും മാനക്കേട് മൂലം ഈ വിവരം പുറത്തു പറയാൻ മടിച്ചിരുന്നു . എന്നാൽ ഇവർ തട്ടിപ്പ് സംഘമാണെന്ന് മനസ്സിലാക്കിയ ചില ആളുകൾ ഇവർക്കെതിരെ പരാതി നൽകുകയായിരുന്നു . പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്നും , ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നും സിബിഐ അന്വേഷണ സംഘം പറഞ്ഞു .
Comments