കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാർത്ഥ ചാറ്റർജിയുടെ വിഷയത്തിൽ മമത ഇതുവരെ പ്രതികരിച്ചിരുന്നില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്ര കടുത്ത നടപടിയായലും പാർട്ടി ഇടപെടില്ല. തനിക്കെതിരെ നടക്കുന്നത് അപവാദപ്രചരണങ്ങൾ ആണെന്നും ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
‘സത്യത്തെ അടിസ്ഥാനമാക്കി, നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു വിധി പറയണം, ആരെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അവർക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചാലും എനിക്ക് പ്രശ്നമില്ല, ആരെങ്കിലും തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, ഞങ്ങളാരും ഇടപെടില്ല. അവർ എത്ര കഠിനമായ വിധി നേരിടേണ്ടി വന്നാലും ഞങ്ങൾ അവരെ പിന്തുണയ്‌ക്കില്ല, ഭീഷണികൾക്ക് മുന്നിൽ ഞാൻ തലകുനിക്കില്ല,’ മമത ബാനർജി പറഞ്ഞു.
തന്റെ സേവനത്തിന് പണമോ ശമ്പളമോ വാങ്ങാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ആ സ്ത്രീയുമായി ബന്ധപ്പെട്ട് ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, അത് എന്റെ എംപിമാരോ എംഎൽഎമാരോ മന്ത്രിമാരോ ആകട്ടെ, തെറ്റ് ചെയ്യുന്ന ആരെയും ഞാൻ വെറുതെ വിടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം പാർട്ടിയിലെ പ്രശ്‌നങ്ങൾ മറയ്‌ക്കാൻ ബിജെപിക്ക് മേൽ മമത ആരോപണം ഉന്നയിച്ചു. തനിരക്കെതിരെയുള്ള ദുരുദ്ദേശ്യപരമായ പ്രചാരണത്തെ അപലപിക്കുന്നു,’ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ടിഎംസിയെ തകർക്കാൻ കഴിയുമെന്ന് ബിജെപി കരുതുന്നത് തെറ്റാണെന്നും ആയിരുന്നു ആരോപണം.
അറസ്റ്റിലായ പാർത്ഥ ചാറ്റർജി ബംഗാളിലെ മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്നു.അതുകൊണ്ടു തന്നെ അഴിമതിക്കേസിൽ ചാറ്റർജിക്ക് പങ്കുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്. നിലവിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശ പ്രകാരം ചാറ്റർജിയെ ചികിത്സക്കായി ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാൽ മെഡിക്കൽ രേഖകൾ പ്രകാരം പാർത്ഥ ചാറ്റർജി ആരോഗ്യവാനാണെന്നാണ് ഇഡിയുടെ വാദം.
Comments