തിരുവനന്തപുരം : സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് പ്രതിഷേധം. ഇടവക ആസ്ഥാനത്ത് ഇഡി പരിശോധന അവസാനിപ്പിച്ച് പോയതിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്.ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലായിരുന്നു സംഘർഷം.
ഇ.ഡി പരിശോധന പൂർത്തിയാക്കി മടങ്ങി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഫയലുകളോ മറ്റ് രേഖകളോ പരിശോധന സംഘം ഏറ്റെടുത്തില്ലന്നും സഭാ പ്രതിനിധി പറഞ്ഞു. സഭ സെക്രട്ടറി ടി.ടി പ്രീവൺ ഇവിടെ തന്നെ ഉണ്ട്. സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബിഷപ്പ് ധർമ്മരാജ് റസാലം ലാംബത്ത് യുകെയിലേക്ക് പോകും. നാളെ തുടങ്ങാനിരുന്ന കോൺഫറൻസിന്റെ തീയതി മാറ്റിയതായും പാസ്റ്റർ ബോർഡ് സെക്രട്ടറി ഫാ ജയരാജ് പ്രതികരിച്ചു. പരാതി കെട്ടിച്ചമച്ചതെന്ന് എൻഫോഴ്സ്മെന്റ് സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശ നാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നും അടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്. പരിശോധനയുമായി ബന്ധപ്പെട്ട് ബിഷപ്പിനെ ഇഡി ചോദ്യം ചെയ്തിരുന്നു. സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബിഷപ്പ് ഇന്ന് യുകെയിലേക്ക് പോകാനായിരിക്കെ ആയിരുന്നു ഇഡിയുടെ അപ്രതീക്ഷിത നീക്കം.
Comments