ലക്നൗ: ഉത്തർപ്രദേശിൽ വീണ്ടും പൊതുസ്ഥലത്ത് നിസ്കാരം. മീററ്റിലെ ഷോപ്പിംഗ് കോംപ്ലക്സിലാണ് ഒരാൾ പരസ്യമായി നിസ്കരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഗർഹ് റോഡിലെ എസ്2എസ് സ്ക്വയർ കോംപ്ലക്സിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ കെട്ടിടത്തിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ജീവനക്കാർ ഈ ദൃശ്യങ്ങൾ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഷോപ്പിംഗ് കോംപ്ലക്സിൽ നിസ്കരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി മറ്റുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
നേരത്തെ പുതുതായി ഉദ്ഘാടനം കഴിഞ്ഞ ലുലു മാളിലും, പ്രയാഗ്രാജ് റെയിൽവേ സ്റ്റേഷനിലും ആളുകൾ കൂട്ടം കൂടിയിരുന്ന് നിസ്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷോപ്പിംഗ് കോംപ്ലക്സിലും സമാന സംഭവം ഉണ്ടായിരിക്കുന്നത്. ലുലു മാളിൽ നിസ്കരിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments