ന്യൂഡൽഹി: അഴിമതിയിൽ മുങ്ങിക്കുളിച്ച് ഡൽഹിയിലെ ആംആദ്മി ഭരണം. അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരെ ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന സസ്പെൻഡ് ചെയ്തു. ആറ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ബലസ്വയിലെ സാനിറ്ററി ലാൻഡ്ഫിൽ സൈറ്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കൃത്രിമത്വം കാണിച്ചതിനെ തുടർന്ന് എൻജിനീയർ എഎസ് യാദവ്, പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ഇടപാടിൽ അഴിമതി നടത്തിയതിന് ഡെപ്യൂട്ടി കൺട്രോളർ അഞ്ജു ഭുണ്ഡായി, ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ആവശ്യക്കാരിൽ നിന്നും കൈക്കൂലി വാങ്ങിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മനിഷ് കുമാർ, സോണൽ ഇൻസ്പെക്ടർ വിജയ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിന് പുറമേ അനധികൃത കെട്ടിട നിർമ്മാണത്തിന് കൂട്ടുനിന്ന അസിസ്റ്റന്റ് എൻജിനീയർ ശ്രീനിവാസ്, ജൂനിയർ എൻജിനീയർ സൻഖ്യ മിശ്ര എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ബക്കൗളി ഗ്രാമത്തിലെ അനധികൃത കെട്ടിട നിർമ്മാണത്തിനായിരുന്നു ഇരുവരും കൂട്ട് നിന്നത്. നിർമ്മാണ വേളയിൽ ഈ കെട്ടിടം തകർന്ന് വീണ് അഞ്ച് പേർ മരിച്ചിരുന്നു.
മുനിസിപ്പൽ കോർപ്പറേഷൻ അഴിമതി രഹിതമാക്കുന്നതിന്റെ ഭാഗമായാണ് അഴിമതിക്കാർക്കെതിരെ ലഫ്റ്റനന്റ് ഗവർണർ നടപടി സ്വീകരിച്ചത്. ഇതിന് പുറമേ കരോൾ ബാഗ് സോണിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ റെവന്യൂ ഡിപ്പാർട്ട്മെന്റ് സബ് രജിസ്ട്രാർ രാജ് പാലിനെതിരെ സിബിഐ അന്വേഷണത്തിനു ം സക്സേന ഉത്തരവിട്ടിട്ടുണ്ട്.
Comments