മൻസൂറ: വിവാഹാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ കുത്തിക്കൊന്ന കൊലയാളിയ്ക്ക് വധ ശിക്ഷ വിധിച്ച് ഈജിപ്ഷ്യൻ കോടതി. മാത്രവുമല്ല തൂക്കിലേറ്റുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യാനും കോടതി ഉത്തരവ് നൽകി. സഹവിദ്യാർത്ഥിനി നൈറ അഷ്റഫിനെ കൊലപ്പെടുത്തിയെന്ന കേസിൽ മുഹമ്മദ് ആദലിനെ ആണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
മുഹമ്മദ് ആദലിന്റെ വധശിക്ഷ തത്സമയ സംപ്രേക്ഷണം അനുവദിക്കുന്നതിനായി വധശിക്ഷ നിയന്ത്രിക്കുന്ന നിയമം ഭേദഗതി ചെയ്യാനും മൻസൂറ ക്രിമിനൽ കോടതി പാർലമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈജിപ്ഷ്യൻ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, 21 കാരനായ മുഹമ്മദ് ആദൽ, മൻസൂറ സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ്. അതേ സർവ്വകലാശാലയിലുള്ള തന്റെ സഹപാഠി നൈറ അഷ്റഫിനെയാണ് മുഹമ്മദ് ആദൽ കൊലപ്പെടുത്തിയത്. കേസിൽ ആദൽ മുഹമ്മദ് കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. ജൂലൈ 6 ന് ആണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. നൈറ അഷ്റഫിന്റെ തല അറുത്തുമാറ്റി കൊലപ്പെടുത്താനായിരുന്നു ഇയാൾ ശ്രമിച്ചതെന്നും , നാറ അഷ്റഫിന്റെ ശരീരത്തിൽ 19 കുത്തുകൾ ഏറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. അതിവേഗ വിചാരണയ്ക്ക് ശേഷമാണ് കേസിൽ കോടതി വിധി പറഞ്ഞത്.
Comments