തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മന്ത്രിക്കെതിരായ തൊണ്ടി മുതൽ മോഷണ കേസിലെ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് ഇന്ന് പരിഗണിക്കുക.
പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളമാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.കേസിൽ വിചാരണ അനന്തമായി നീളുന്നതിൽ ഹൈക്കോടതി ഇടപെടലുണ്ടാകണമെന്ന് ആവശ്യപെട്ടാണ് ഹർജി.വിചാരണകോടതിക്കെതിരെ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ വിദേശിയെ പിടികൂടിയിരുന്നു. ഈ ലഹരിക്കേസ് പ്രതിയെ രക്ഷിക്കാൻ വേണ്ടി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്.
തിരുവനന്തപുരം കോടതിയിലെ തൊണ്ടി, ക്ലർക്കായ ജോസും അഭിഭാഷകനായ ആൻറണി രാജുവും ചേർന്ന തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നായിരുന്നു കണ്ടെത്തൽ. കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലർക്കിന്റെ സഹായത്തോടെ വാങ്ങിയ അദ്ദേഹം അത് വെട്ടിചെറുതാക്കിയെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.
ഈ കേസിൽ 16 വർഷം മുൻ് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇത് വരെ വിചാരണ ആരംഭിച്ചിട്ടില്ല. 22 പ്രാവശ്യം കേസ് പരിഗണിച്ച് മാറ്റിവെയ്ക്കുകയായിരുന്നു.
Comments