ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരങ്ങൾ ശരിവെച്ച് സുപ്രീംകോടതി. അന്വേഷണത്തിലും അറസ്റ്റിലുമുള്ള അധികാരങ്ങളും ജാമ്യത്തിനുള്ള വ്യവസ്ഥകളുമാണ് ശരിവെച്ചത്.
കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇഡിയ്ക്ക് പരിശോധനകൾ നടത്തി സ്വത്തുക്കൾ കണ്ടുകെട്ടാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം നിലനിർത്തണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ,ജസ്റ്റിസ് ദിനേശ് മഹേശ്വരി,ജസ്റ്റിസ് സിടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
പോലീസിന്റെ എഫ്ഐആറിന് സമാനമായി ഇഡി സമർപ്പിക്കുന്ന ഇസിഐആർ നിലനിൽക്കുമെന്നും ഇതിലെ വിവരങ്ങൾ കുറ്റാരോപിതന് നൽകേണ്ടത് നിർബന്ധമില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കി. അറസ്റ്റിന്റെ സമയത്ത് മാത്രം ഇസിഐആറിലെ കാര്യങ്ങൾ വെളിപ്പെടുത്തിയാൽ മതിയാകും.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിയുടെ അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതി വിധി. കാർത്തി ചിദംബരം,മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖും അടക്കം കള്ളപ്പണക്കേസുകളിലെ പ്രമുഖരായ കുറ്റാാരോപിതർ സമർപ്പിച്ച 242 ഹർജികളിലാണ് കോടതിയുടെ സുപ്രധാനവിധി. ഇഡിയ്ക്ക് വിശാല അധികാരം നൽകുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്തായിരുന്നു ഈ ഹർജികൾ.
Comments