കോഴിക്കോട് : ട്രെയിനിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസിലാണ് പാമ്പിനെ കണ്ടത്. ട്രെയിൻ തിരൂരിൽ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം.
പാമ്പിനെ ആദ്യം കണ്ടത് കണ്ണൂർ സ്വദേശി പി. നിസാറിന്റെ ഭാര്യ ഹൈറുന്നീസയും ഒരു പെൺകുട്ടിയുമാണ്. എസ് 5 സ്ലീപ്പർ കംപാർട്മെന്റിലെ 28,31 എന്നീ ബെർത്തുകൾക്ക് സമീപമായിരുന്നു. പാമ്പിനെ കണ്ട പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാരിൽ ഒരാൾ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചു. എന്നാൽ പാമ്പിനെ കൊല്ലരുതെന്ന് ചിലർ ബഹളം വക്കുകയായിരുന്നു.
ഇതേതുടർന്ന് യാത്രികൻ വടിമാറ്റുകയും പാമ്പ് മുന്നോട്ട് പോവുകയും ചെയ്തു. കോഴിക്കോട് എത്തിയ ട്രെയിനിൽ അധികൃതർ പരിശോധന നടത്തി. യാത്രക്കാരുടെ ബാഗുകൾ ഉൾപ്പെടെ പരിശോധിച്ചു . പാമ്പിനെ കണ്ടെത്താൻ ആയില്ല.
Comments