ലക്നൗ: സമൂഹമാദ്ധ്യമത്തിലൂടെ വർഗ്ഗീയ പരാമർശം നടത്തിയ അദ്ധ്യപകന് സസ്പെൻഷൻ. അക്രബാദ് സർക്കാർ പ്രൈമറി സ്കൂളിലെ ഉറുദു അദ്ധ്യാപകൻ മുഹമ്മദ് അഹമ്മദിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ മുഹമ്മദ് അഹമ്മദിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മേലധികാരി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ മാസമാണ് ഇയാൾ സമൂഹമാദ്ധ്യമത്തിലൂടെ വർഗ്ഗീയ പരാമർശം നടത്തിയത്. പുതുതായി എത്തിയ ഓഫീസറെ സഹപ്രവർത്തകയായ ടാഹിറ പർവീൺ തിലക കുറി അണിയിച്ച് സ്വീകരിച്ചിരുന്നു. ഇതിനെതിരെ സമൂഹമാദ്ധ്യമത്തിൽ നടത്തിയ പ്രതികരണത്തിലായിരുന്നു വർഗ്ഗീയ പരാമർശം.
പരിപാടിയുടെ ചിത്രം പർവീൺ അഹമ്മദ് ഉൾപ്പെട്ട അദ്ധ്യാപകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു അഹമ്മദിന്റെ വർഗ്ഗീയ പരാമർശം. സംഭവത്തിൽ പർവീൺ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഇതിൽ നടത്തിയ അന്വേഷണത്തിൽ അഹമ്മദ് മതവികാരം വ്രണപ്പെടുത്തിയതായി വ്യക്തമായി. ഇതോടെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിടുകയായിരുന്നു.
Comments