ന്യൂഡൽഹി: ക്ഷീര മേഖലയിൽ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് കേന്ദ്ര സർക്കാർ. ഗുജറാത്തിലെ സാബർ ഡയറിയിൽ നൂറു കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്നത് ക്ഷീര മേഖലയെന്നും അദ്ദേഹം വ്യക്തമാക്കി.ആയിരം കോടി രൂപയുടെ പദ്ധതിയിൽ പാൽപ്പൊടി നിർമ്മാണ പ്ലാന്റും പായ്ക്കിങ്ങ് സെക്ഷനും ഉൾപ്പെടുത്തി ഡയറിയുടെ ശേഷി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പദ്ധതികൾക്കും രൂപം നൽകും.ചെറുകിട കർഷകർക്ക് ഭക്ഷ്യ വിതരണം, വ്യാപാര മേഖല തുടങ്ങിയവയിൽ നേരിട്ട് ബന്ധപ്പെടുന്നതിനായി 1.000 ഫാർമർ പ്രൊഡ്യൂസർ അസോസിയേഷനുകൾ ആരംഭിക്കുമെന്നും അറിയിച്ചു.
കഴിഞ്ഞ രണ്ട് ദശാബ്ദമായി ഗുജറാത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ വൻ വർദ്ധനവുണ്ടായി.കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രം ശ്രമം നടത്തുകയും അതു വഴി കൃഷി ചെയ്യുന്നവർക്കും മൃഗസംരക്ഷണം നടത്തുന്നവരുടെയും സാമ്പത്തിക സ്ഥിതി വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. ക്ഷീര മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തവും വർദ്ധിച്ചു. വനിതകളുടെ കടന്ന് വരവോടെ രാജ്യത്ത് വികസനത്തിന്റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് പതിറ്റാണ്ടിൽ ക്ഷീര മേഖലയിൽ നിന്നും ഒരു കോടി രൂപ വരുമാനം ലഭിച്ചു.
രണ്ട് വർഷക്കാലം കൊണ്ട് മൂന്നു കോടിയിലധികം കർഷകർക്ക് കിസാൻ ക്രഡിറ്റ് കാർഡുകൾ ലഭ്യമാക്കി. ഖാദി മേഖലയിൽ നിരവധി പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി. ക്ഷീര മേഖലയിലെ കർഷകർക്ക് ആവശ്യമായ സഹായങ്ങൾ തുടർന്നും സർക്കാർ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments