ജമ്മു കശ്മീർ : രാജ്യം കാക്കാൻ മാത്രമല്ല വേണ്ടി വന്നാൽ നാടിന്റെ ശുചിത്വവും ഏറ്റെടുക്കും സൈന്യം. ജമ്മു കശ്മീരിൽ സൈന്യം വലിയൊരു ദൗത്യം കൂടി ഏറ്റെടുത്തിരിക്കുകയാണ്. ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കശ്മീർ താഴ്വരയിലെ മുഴുവൻ മാലിന്യങ്ങളും നിർമാർജ്ജനം ചെയ്യാനാണ് ഇന്ത്യൻ സൈന്യത്തിന്റെ ലക്ഷ്യം. കാശ്മീർ താഴ്വരയെ വളരെ മനോഹരമാക്കുകയും പ്രകൃതിയുടെ യഥാർത്ഥ സൗന്ദര്യം തിരികെ കൊണ്ടുവരികയും മാത്രമല്ല ഇതിലൂടെ സൈന്യം ഉദ്ദേശിക്കുന്നത്. കശ്മീിരിലെ ജനങ്ങൾക്കുള്ള ബോധവൽക്കരണം കൂടിയാണിത്
ഹിന്ദുക്കൾ അവരുടെ പുണ്യ തീർഥാടന കേന്ദ്രത്തിലേക്ക് കാൽനടയായി പോകുമ്പോൾ പരിസരവും വൃത്തിയായിരിക്കണമെന്ന് സൈന്യം പറയുന്നു. ഇവിടെ ഉള്ള ജനങ്ങൾ ഈ ജോലികൾ ചെയ്യാൻ തുടങ്ങിയാൽ അവർക്കതൊരു വരുമാന മാർഗ്ഗമാകാൻ സാധ്യതയുണ്ടെന്നും പറയുന്നു. ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം കൂടിയായതിനാൽ ഈ പ്രവർത്തനം വലിയൊരു സന്ദേശം പകരുന്നതായിരിക്കും.
കശ്മീരിലെ നദികൾ, അരുവികൾ , താഴ്വാരങ്ങൾ , സഞ്ചാര പാതകൾ തുടങ്ങി എല്ലാ മേഖലകളിലും ശുചിത്വം ഉറപ്പുവരുത്തനുള്ള പ്രവർത്തനമാണ് സൈന്യം ചെയ്യുന്നത്. ഈ മേഖലയിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കൂടുതലായതിനാൽ കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ച് ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മഴവെള്ളത്തിനു സുഖമമായി മണ്ണിലേക്കിറങ്ങാൻ സാധിക്കണം അല്ലാത്ത പക്ഷം കശ്മീർ താഴ്വരകളിൽ മണ്ണിടിച്ചിലിനു സാധ്യത ഏറെയാണ് .
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രവർത്തനങ്ങൾ സൈന്യം ചെയ്യുന്നത്. കശ്മീരിന്റെ സൗന്ദര്യം ആസ്വദിച്ച് വരുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ പുതുമയുള്ള മുഖം നൽകാനാണ് സൈന്യം ആലോചിക്കുന്നത്. വളരെ ബൃഹത്തയ ദൗത്യം ചെയ്തു തീർക്കാൻ കശ്മീരിലെ ജനങ്ങളെയും സ്വാഗതം ചെയ്തതായി സൈന്യം പറഞ്ഞു.
Comments