ലഖ്നൗ: ആറ് വയസ്സുകാരിയെ പള്ളിക്കുള്ളിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ മൗലവി അറസ്റ്റിൽ. ഇസ്ലാമിക ഗ്രന്ഥങ്ങൾ പഠിപ്പിക്കാൻ എന്ന പേരിൽ കുട്ടിയെ പള്ളിക്കകത്ത് വിളിച്ചു കയറ്റിയ മൗലവി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ഉത്തർ പ്രദേശിലെ സംഭാലിൽ ആയിരുന്നു സംഭവം. പള്ളിയിൽ പതിവായി മതപഠനത്തിന് എത്താറുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഉവൈസ് എന്നാണ് അറസ്റ്റിലായ മൗലവിയുടെ പേര്. ജൂലൈ 26 ചൊവ്വാഴ്ചയായിരുന്നു പീഡനം നടന്നത്. ആദ്യം പരാതി നൽകാൻ വിസമ്മതിച്ച മാതാപിതാക്കൾ, കുട്ടിയുടെ വിഷമാവസ്ഥ വർദ്ധിച്ചതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.
കേസെടുത്ത പോലീസ് ഉവൈസിനെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, പോക്സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Comments