ലക്നൗ: 500 കിലോമീറ്റർ നീളമുള്ള ഇടനാഴിയായ പരശുറാം സർക്യൂട്ട് നിർമ്മിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ആറു ജില്ലകളിലെ അഞ്ച് തീർത്ഥാടന കേന്ദ്രങ്ങളെ ഇടനാഴി ബന്ധിപ്പിക്കും.പദ്ധതിയ്ക്കായി 5,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായിട്ടാകും സർക്യൂട്ട് നിർമ്മിക്കുന്നത്.
സീതാപൂർ, ലഖിംപൂർ, പിലിഭിത്, ബറേലി, ഷാജഹാൻപൂർ, ഫറൂഖാബാദ് എന്നീ ആറ് ജില്ലകളിലൂടെയാകും സർക്യൂട്ട് കടന്നുപോകുന്നത്. നൈമിഷ് ധാം, മഹർഷി ദധീചി സ്ഥല മിശ്രിഖ്,ഗോലഗോകർനാഥ്, ഗോമതി ഉദ്ഗം, പൂർണഗിരി മായുടെ ക്ഷേത്ര അതിർത്തി ബാബ നീം കൊറോരി ധാം, ജലാലാബാദ് എന്നിവിടങ്ങളെ ബന്ധിപ്പിക്കും.
നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് പിഡബ്ല്യുഡി മന്ത്രി ജിതിൻ പ്രസാദ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി. നൈമിഷ് വരെയുള്ളതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായി പ്രസാദ വ്യക്തമാക്കി. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന ഉടനെ പദ്ധതി ആരംഭിക്കുമെന്ന് അറിയിച്ചു. പരശുരാമന്റെ ജന്മസ്ഥമായ ഷാജഹാൻപൂരിലെ ജലാലാബാദ് വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. പരശുരാമ സർക്യൂട്ട് മേഖലയിൽ വൻ മുന്നേറ്റങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Comments