ന്യൂഡൽഹി: സമൂഹത്തിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ ഒറ്റപ്പെടുത്തി അവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചേർക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇത്തരം ആളുകളുടെ സ്വത്തുക്കളും മറ്റു കാര്യങ്ങളും ഇനി മുതൽ കൈവശപ്പെടുത്തൻ സാധിക്കുകയില്ല. എല്ലാവരെയും പോലെ അവർക്കും തുല്യ സ്വത്തവകാശം ഉണ്ടാകും.
ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് ഈ തീരുമാനം നടപ്പിലാക്കാൻ ശ്രമിക്കുന്നത്. എല്ലാവർക്കും ഉള്ളത് പോലെ പൗരാവകാശം അവർക്കും ഉണ്ട്. സമൂഹത്തിൽ നിന്നും അകറ്റി നിർത്തുകയും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കുകയുമാണ് പൊതുവെ ചെയ്യുന്നത്. പക്ഷെ ഇവരുടെ സ്വത്തുക്കൾ തട്ടിയെടുക്കാനായി ആളുകൾ ശ്രമിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഇനി വെച്ചുപൊറുപ്പിക്കില്ല എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അരുൺ കുമാർ മിശ്ര പറഞ്ഞു.
ഓരോ വർഷവും ഇന്ത്യയിൽ ഇത്തരം മാനസികാരോഗ്യ കേന്ദ്രങ്ങൾ പെരുകി വരികയാണ്. നമ്മുടെ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പുകൾ നഷ്ടപ്പെടുന്നു എന്നും, മനുഷ്യർ സ്വാർത്ഥരായിക്കൊണ്ടിരിക്കുകയാണെന്നും കമ്മീഷൻ വ്യക്തമാക്കി. ഇത്തരക്കാരെ അകറ്റി നിർത്താതെ ചേർത്ത് നിർത്താനാണ് നാം ശ്രമിക്കേണ്ടത്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ പണമോ മറ്റു സ്വത്തുക്കളോ തട്ടിയെടുക്കാൻ ശ്രമിച്ചാൽ അവർക്കെതിരെ കേസെടുക്കുകയും കർശനമായ ശിക്ഷ നൽകുമെന്നും ജസ്റ്റിസ് അരുൺ മിശ്ര കൂട്ടിച്ചേർത്തു.
Comments