പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയവർക്കെതിരെ പരാതി. മധുവിന്റെ അമ്മ മല്ലിയാണ് പരാതിയുമായി മണ്ണാർക്കാട് മുൻസിഫ് കോടതിയിയെ സമീപിച്ചത്. തുടർച്ചയായി സാക്ഷികൾ കൂറുമാറുന്ന പശ്ചാത്തലത്തിലാണ് നടപടി.
ഇതുവരെ എട്ട് പേരാണ് കൂറ് മാറിയത്. പലരുടെയും സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികൾ മൊഴി മാറ്റിപ്പറയുന്നതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. ഇത് അന്വേഷിക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്നും മധുവിന്റെ അമ്മ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
കേസിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാക്ഷികൾ ഓരോരുത്തരായി കൂറുമാറുകയാണ്. ഇന്നലെ കേസിലെ 18ാം സാക്ഷിയായ കാളി മൂപ്പൻ കൂറ് മാറിയിരുന്നു. വനംവകുപ്പിലെ താത്കാലിക വാച്ചർ ആയിരുന്നു കാളി മൂപ്പൻ. കൂറ് മാറിയതിന് പിന്നാലെ ഇയാളെ പിരിച്ചുവിട്ടിരുന്നു. ഇവരെ കൂടാതെ ഉണ്ണിക്കൃഷ്ണൻ, ചന്ദ്രൻ, ആനന്ദൻ, മെഹറുന്നീസ, ജോളി എന്നിവരാണ് കൂറു മാറിയ മറ്റ് സാക്ഷികൾ.
Comments