റാഞ്ചി : കള്ളപ്പണവുമായി മൂന്ന് കോൺഗ്രസ് എംഎൽഎമാരെ പിടികൂടിയതിന് പിന്നാലെ ഝാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടന്നെന്ന് കോൺഗ്രസ്. ജെഎംഎം നേതൃത്വത്തിലുള്ള സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഗുഢാലോചന നടന്നതെന്ന് സംസ്ഥാന പാർട്ടി മേധാവി രാജേഷ് താക്കൂർ പറഞ്ഞു.കഴിഞ്ഞ മാസം ഉദ്ധവ് താക്കറെ സർക്കാരിന്റെ പതനത്തോടെ അവസാനിച്ച മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് കോൺഗ്രസ് നേതാവ് പരാമർശിച്ചു.
‘എല്ലാവരും കണ്ടതാണ് അസം സർക്കാർ എങ്ങനെയാണ് താഴെ ഇറങ്ങിയതെന്ന് . 15 ദിവസത്തെ നാടകത്തിന് ശേഷം മഹാരാഷ്ട്ര സർക്കാരിനെയും താഴെയിറക്കി.ഇത് സൂചിപ്പിക്കുന്നത് ജാർഖണ്ഡ് സർക്കാരിനെയും അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ്. വരും കാലങ്ങളിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് യുക്തിയല്ല, പിടിക്കപ്പെട്ട എംഎൽഎമാർക്ക് വിഷയം നന്നായി വിശദീകരിക്കാൻ കഴിയും. ഞങ്ങൾ ഞങ്ങളുടെ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. ‘ രാജേഷ് താക്കൂർ പറഞ്ഞു
സംഭവം ദുഃഖകരമാണെന്നും ഇക്കാര്യത്തിൽ പാർട്ടി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ജാർഖണ്ഡ് കോൺഗ്രസ് അദ്ധ്യക്ഷനും വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളിൽ കണക്കിൽ പെടാത്ത പണവുമായി കോൺഗ്രസ് എംഎൽഎമാരെ പോലീസ് അറസ്റ്റ് ചെയ്തത്. എം.എൽ.എമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചപ്പ്, നമാൻ ബിക്സൽ കൊങ്കരി എന്നിവരാണ് അറസ്റ്റിലായത്. എംഎൽഎ മാർ പണവുമായി പോകുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൗറയിൽ ബംഗാളി പോലീസ് വാഹന പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആണ് പണം കടത്താൻ ഉപയോഗിച്ച വാഹനവും കടത്താൻ നേതൃത്വം നൽകിയവരെയും പിടികൂടിയത്.
Comments