ബംഗളൂരു: കർണാടകയിൽ കൂടുതൽ സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഭാര്യയെ മുത്വലാഖ് ചൊല്ലി ബന്ധം വേർപെടുത്തി. ബംഗളൂരുവിലെ സദ്ദുഗുണ്ട്പാളയത്താണ് സംഭവം. യുവതിയുടെ പരാതിയിൽ ഭർത്താവ് മുഹമ്മദ് അക്രമിനെതിരെ പോലീസ് കേസ് എടുത്തു.
റംസാൻ ദിനത്തിലായിരുന്നു ഭർത്താവ് മൊഴി ചൊല്ലിയതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് സ്ത്രീധനമായി 30 ലക്ഷം രൂപ മുഹമ്മദ് അക്രമിന് നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം ഇയാൾ 10 ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ട് യുവതിയെ ദേഹോപദ്രവമേൽപ്പിക്കുകയായിരുന്നു.
റംസാൻ ദിനത്തിൽ പണം ആവശ്യപ്പെടാനായി യുവതി വീട്ടിലേക്ക് പോയി. എന്നാൽ യുവതി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കാതെ തിരികെ പോകുകയായിരുന്നു. പണമില്ലാതെ വീട്ടിലെത്തിയ യുവതിയെ ഇയാൾ മുത്വലാഖ് ചൊല്ലി വീട്ടിൽ നിന്നും പുറത്താക്കി.
സ്വന്തം വീട്ടിലെത്തിയ യുവതി ഭർത്താവിനെ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Comments